തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 11 December 2011

Monday, 28 November 2011

മലയാളികള്‍ എന്ത്യേ ഇന്ത്യയില്‍ അല്ലെ ........?



ഇന്ത്യയില്‍ കേരള ജനതയ്ക്ക് ഒരു നീതിയും തമിഴ് ജനതയ്ക്ക്‌ മറ്റൊരു നീതിയും എന്ന വിവസ്ഥ പിന്തുടരുന്നുണ്ടോ എന്ന് തോന്നിപോകും കേന്ദ്ര സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യുന്ന വിതം കണ്ടാല്‍ തോന്നുക. തമിഴ് ജനതയ്ക്ക് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കിട്ടിയില്ലെങ്കില്‍ പട്ടിണിയായിരിക്കും ഫലത്തില്‍ ഉണ്ടാകുക എന്നത്‌  നമ്മള്‍ തിരസ്ക്കരിക്കരുത്. എന്നാല്‍ അവിടെത്തെ ജനങ്ങളും ഭരണാധികാരികളും എന്തുകൊണ്ട് കേരളത്തിലെ ലക്ഷകന്നക്കിനു  (ഇവിടെ തമിഴ് ജനതയും ഉണ്ട് എന്നോര്‍ക്കണം) വരുന്ന ജനജീവിതം കാണുന്നില്ല. കേരളത്തിലെ വെള്ളം അവര്‍ക്ക്‌ വേണം എന്നാല്‍ അത് കൂടുതല്‍ തുറന്നു വിടാനും പറ്റില്ല, വേറെ പുതുക്കാനും പറ്റില്ല എന്ന ഒരു നിലപാട് തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷം കൈക്കൊള്ളുന്നത് തീരെ ആശ്വസ്യമല്ല. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അവിടെത്തെ ഉയര്‍ന്ന മാധ്യമ നിരീക്ഷകന്‍ പറയുന്നത് കേട്ടാല്‍ അത്യന്തം ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാം. അദ്ദേഹം പറയുന്നത്, കേരളത്തില്‍ ഡാം പൊട്ടിയാല്‍ ആ വെള്ളം ഇടുക്കിയില്‍ പോയി തങ്ങി നില്‍ക്കും എന്നാണ്. അദ്ദേഹം പറയുന്നത് കേട്ടാല്‍ തോന്നും ഡാം പൊട്ടുമ്പോള്‍ വെള്ളം പതിയെ പോയിട്ട് നമ്മള്‍ കാണിക്കുന്ന രീതിയില്‍ മറ്റൊരു ഡാമില്‍ പോയി അടങ്ങിനില്‍ക്കും എന്നാണ്. എന്തൊരു വിരോധാഭാസം. കൂടാതെ ഇതുകൂടി അദ്ദേഹം പറഞ്ഞുകളഞ്ഞു  മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി ഡാം വരെ ആള്‍താമസം ഇല്ല, ടൌണ്‍ ഷിപ്‌ ഇല്ല എന്ന്‍. യഥാര്‍ത്ഥത്തില്‍ 30,000.00 ആള്‍ക്കാരും പത്തോളം ടൌണ്‍ ഷിപ്പുകളും വെള്ളത്തില്‍ പോകുമെന്ന യാഥാര്‍ത്ഥ്യം പോലും അറിയാത്തവരാണോ തമിഴ്നാട് സാംസ്‌കാരിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും. അല്ല എന്ന് തന്നെ പറയാം അവര്‍ അവരുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ നാം അവര്‍ക്ക് വേണ്ടി നമ്മുടെ ജീവിതം പണയപ്പെടുത്തി വെള്ളം കൊടുക്കുന്നു.

ഇനിയും ഈ കളി തുടരാന്‍ കേരള ജനത ഇഷ്ടപെടുന്നില്ല. അതിനാല്‍ നാം നമ്മുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി മുന്നോട്ട് പോകുകയും പുരാതന രാജാക്കന്‍മാരുടെ കരാര്‍ ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് 999 വര്‍ഷം നാം കാത്തു നില്‍ക്കാതെ ആര്‍ജ്ജവം കാണിക്കേണ്ട ഒരു അവസരം ആണിപ്പോള്‍ വന്നിരിക്കുന്നത്. അതിനുവേണ്ടിയായിരിക്കട്ടെ നമ്മുടെ പ്രവര്‍ത്തനം. ഇതിനു വേണ്ടി നമ്മുടെ ഭരണകൂടത്തെ നാം പ്രാപ്തരാക്കുവാന്‍ വേണ്ട നടപടികളുമായി നാം ഓരോ വ്യക്തിയും നമ്മളാല്‍ കഴിയുന്നത് ചെയ്യേണ്ടുന്ന ഒരു അവസരം വന്നിരിക്കുന്നു.

ഒരു കാര്യം കൂടി ഇവിടെ എടുത്തുക്കാട്ടെണ്ടിയിരിക്കുന്നു, തമിഴ്നാട് സിനിമാ-സാസ്കാരിക നായകന്‍മ്മാര്‍ അവരുടെ പക്ഷം ന്യായികരിക്കുമ്പോള്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകരും മറ്റും  മൌനം പാലിക്കുന്നത് കാണുമ്പോള്‍ എന്തേയ് നിങ്ങള്‍ക്കും നിങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാനില്ലേ എന്ന് ചോദിയ്ക്കാന്‍ തോന്നുന്നു.

Monday, 19 September 2011

"തിരോധാനം"

ക്യാമ്പസുകളില്‍ നിന്ന് ആണ്‍കുട്ടികള്‍ പടിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി . ഇതിനെ പറ്റി തന്നെ ഞാന്‍ ഇതേ ബ്ലോഗില്‍ മുന്‍പ് ഒരു റിപ്പോര്‍ട്ട് പ്രസ്ദ്ധീകരിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് , നമ്മുടെ നാട്ടിലെ ക്യാമ്പസുകളില്‍ ആണ്‍കുട്ടികള്‍ ആയിരുന്നു താരങ്ങള്‍. അവരുടെ രാഷ്ട്രീയവും, സാംസകാരിക പരിപാടികളും , കലാപരിപാടികളും, മറ്റും  ക്യാമ്പസും വിട്ട് നാടിന്‍റെ നാനാ ഭാഗങ്ങളില്‍  ചലനങ്ങള്‍ സ്രിഷ്ടിച്ചിരിന്നു . എന്നാല്‍ ഇന്ന് ക്യാമ്പസുകള്‍ മൌനാ-ആലസ്യത്തില്‍ ആണ്ടുപോയിരിക്കുന്നു.   അങ്ങനെയൊന്ന് നമ്മുടെ നാട്ടില്‍ ഉണ്ടോയെന്നു ആര്‍ക്കും ഒരു പിടിയും ഇല്ല. കാരണങ്ങള്‍ പലതാണ്. എന്നാല്‍ എനിയ്ക്ക് തോന്നുന്ന പ്രധാന കാരണം ക്യാമ്പസുകളില്‍ നിന്ന്‍  ആണ്‍കുട്ടികളുടെ  "തിരോധാനം" തന്നെയാണ്.  

Wednesday, 24 August 2011

പെരുന്നാള്‍ ആശംസകള്‍

ഞാനും നിങ്ങളും പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് .പെരുന്നാള്‍ ആഘോഷിക്കാനുള്ളത്  തന്നെയാണ്. എന്നാല്‍ നമുക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ അപ്പുറത്തുള്ള സഹോദരന്റെ കുടുംബത്തിനു കിട്ടുന്നില്ലെങ്കില്‍ നാം എങ്ങനെ ആഘോഷിക്കും. മനസ്സ് തുറന്നു എങ്ങനെ ചിരിക്കും. നീണ്ട ഒന്‍പതു വര്‍ഷങ്ങളിലെ ചെറിയ പെരുന്നാളും ബലിയ പെരുന്നാളും ജയിലറയില്‍ ആഘോഷിച്ച ഉപ്പ, ജനിച്ച അന്ന് മുതല്‍ ഉപ്പാനേ കാണാത്ത മക്കള്‍, ഉപ്പയില്ലാതെ പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്ന പോന്നു മക്കള്‍ , നീണ്ട വിരഹവേദനയുമായി കഴിയുന്ന ഭാര്യ . വര്‍ഷങ്ങള്‍ കയിഞ്ഞാലും,വീണ്ടും  തിരിച്ചുക്കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു ആ കുടുംബം. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബം നന്നായി ഒരു പെരുന്നാളും നോമ്പും ആഘോഷിച്ചു. എന്നാല്‍ അവരുടെ ആ സന്തോഷം നീണ്ടുനില്‍ക്കാന്‍ കാട്ടാളന്‍മ്മാരായ രാഷ്ട്രീയ മേലധികാരികള്‍ അവരെ സമ്മതിച്ചില്ല. അതിനാകട്ടെ നമ്മുടെ മുസ്ലിം നമധാരികള്‍ ആയ   രാഷ്ട്രീയ നേതാക്കള്‍ പോലും അണിയറയില്‍ ചരട് വലിച്ചു. എന്നിട്ടോ പാവം മദനിയെ കേസ്സില്‍ കുടുക്കാന്‍ പറ്റില്ല എന്ന് കണ്ടപ്പോള്‍ ഭാര്യയെ തേടിയുള്ള യാത്രയായിരുന്നു പിന്നീടു നാം കണ്ടത്‌. അവസാനം ആ മുട്ടാളന്‍മ്മാര്‍ വീണ്ടും ജയിലറയില്‍ തന്നെ മദനിയെ കയിഞ്ഞ വര്‍ഷത്തെ റംസാനില്‍ പിടിച്ചുകൊണ്ടുപ്പോയി. ഇപ്പോളും പ്രതിയാണെന്ന് തെളിയിക്കാന്‍ അവക്ക് ആയിട്ടില്ല പോലും. നീണ്ട ഒരു വര്‍ഷം ഒരു പ്രതി ജയിലില്‍ കിടന്നിട്ട് പോലും മേലതികാരികള്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഇതിനെതിര ശബ്ദിക്കാന്‍ ആരും മുതിരുന്നില്ല. മുതിര്‍ന്നാല്‍ തെഹല്‍ക്ക റിപ്പോര്‍ട്ടായ യുവതിയെ ചെയ്തത് പോലെ വല്ല കള്ള കേസ്സിലും കുടുക്കി ഒതുക്കും തീര്‍ച്ച.  നാം പെരുന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ കുറച്ചു മാരിനിന്നുകൊണ്ട് നിഷ്പക്ഷമായിക്കൊണ്ട് ഒന്ന് ചിന്തിക്കണം സഹോദരാ. രാസ്ട്രീയത്തിനതീതമായി ചിന്തിക്കണം സഹോദരാ ...ചിന്തിച്ചാല്‍ ....അനീതിക്കെതിരെ ശബ്ദിക്കുക .....നമുക്ക് ചെയ്യാന്‍ പറ്റുന്നത്  ചെയ്‌താല്‍ നമുക്കും സമൂഹത്തിനും നല്ലത് .    


Friday, 19 August 2011


Tuesday, 2 August 2011

മദനി -കൊലയാളികള്‍ക്ക്‌ മാപ്പു കൊടുത്ത മനുഷ്യ സ്നേഹി


ഇന്ത്യ എന്ന മതേതര രാജ്യത്ത് നിലകൊള്ളുന്ന നീതിന്യായ വ്യവസ്ഥയോ നീതി പീഠങ്ങളോ ന്യായാധിപന്മാരോ ഇന്നേവരെ കണ്ണ് തുറന്നു നോക്കിയിട്ടില്ലാത്ത ഒരു ഇന്ത്യന്‍ വംശജനായ വികലാംഗനെ കുറിച്ച് കേരളത്തിലെ പത്ര മാധ്യമങ്ങള്‍ക്ക് ഒരു വരി എഴുതണമെങ്കില്‍ കൈ വിറക്കും, നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ക്ക് വെറുമൊരു അരമണിക്കൂര്‍ നേരം ആ വികലാംഗനു വേണ്ടി മാറ്റി വെക്കണമെങ്കില്‍ പലരെയും പേടിക്കണം, അല്ലെങ്കില്‍ പലരോടും അനുവാദം ചോദിച്ചു വാങ്ങണം, കേരളത്തിലെ ഇരു മുന്നണിയും തെരഞ്ഞെടുപ്പു സമയങ്ങളില്‍ കാല്‍ തൊട്ടു വന്ദിച്ചിരുന്ന അബ്ദുല്‍ നാസര്‍ മഅദനി എന്ന വികലാംഗന്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദിയില്‍ പെട്ട ഒരുവനെ പോലെ തടവറകള്‍ മാറി മാറി കഴിയുകയാണ്, തമിഴ്‌നാടിന്റെ മണ്ണില്‍ നീണ്ട ഒമ്പതര വര്‍ഷം താന്‍ ചെയ്ത തെറ്റ് എന്ത് എന്നു പോലുമറിയാതെ കിരാത പീഡനത്തിനിരയായ ശേഷം നിരപരാധിയായിരുന്നു ആ മനുഷ്യന്‍ എന്നു ആദ്യം മുതലേ അറിഞ്ഞിട്ടും അറിയാത്തപോലെ നടിച്ച നീതി പീഠത്തിന്റെ ഓശാന കൊണ്ടു പുറത്തിറങ്ങി. ഇതോടെ എങ്കിലും തീര്‍ന്നു കാണും തനിക്കെതിരെയുള്ള പീഡനം എന്നു ധരിച്ച പാവം മഅദനിക്ക് വീണ്ടും തെറ്റി സവര്‍ണ ഫാഷിസ്റ്റ് ഭരണകൂടം കയ്യാളുന്ന കര്‍ണാടകയില്‍ നിന്നും കാക്കി ഇട്ട കിരാതന്മാര്‍ വന്നു വീണ്ടും ഇല്ലാത്ത കേസുകള്‍ ചുമത്തി ആ വികലാംഗനെ എടുത്തു കൊണ്ടു പോയപ്പോള്‍ കേരളം ഭരിച്ചിരുന്ന ഇടതുപക്ഷമെന്ന പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന മുദ്രയുള്ള പാര്‍ട്ടിയുടെ മുഖ്യനായ കാവിയുടുക്കാത്ത എന്നാല്‍ കാവിയുടത്തെവനെക്കാളും വര്‍ഗീയ വിഷമുള്ള മന്ത്രിയോ സ്വന്തം മകനെ തെമ്മാടിക്കൂട്ടത്തിനു പാട്ടത്തിനു വിട്ട് കൊടുത്തിട്ട് ഒരു സംസ്ഥാനത്തിന്റെ അഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രിയോ ഒരു വാക്ക് കൊണ്ടു പോലും തടയാന്‍ ശ്രമിച്ചില്ല....അതിനു കാരണം പൊന്നാനിയില്‍ ഈ വികലാംഗനെ കൊണ്ടൊരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നതായിരിക്കാം , അതു ജനമറിഞ്ഞ സത്യം...

Saturday, 30 July 2011

ഈത്തപ്പഴത്തിന്‍റെ നാട്ടില്‍ നിന്ന് നാളീകേരത്തിന്റെ നാട്ടിലേക്കു ..

"മലയാളിയുടെ മനസ് എക്കാലവും ഒരു മഴക്കാലത്തെ തേടുന്നുണ്ട്. പ്രണയവും വിരഹവും ഓര്‍മകളും… എന്തും മഴ നല്‍കുന്നുണ്ട് മലയാളിക്ക്. ഒറ്റവാക്കിലൊതുക്കേണ്ടതല്ല മഴ. സുഹൃത്താണ്, പ്രണയിനിയാണ്, ഇടയ്‌ക്കെപ്പോഴോ മുഖം കറുപ്പിച്ചെത്തുന്ന ഭയമാണ്. പിന്നെ ആരുമറിയാതെ വന്നുപോകുന്ന മറ്റേതോ മുഖവുമായി മഴ വിസ്മയമാകുന്നു. ഇങ്ങനെ നവരസങ്ങളാടിയാണ് മഴയുടെ ഓരോ വരവും. മഴക്കാലം എപ്പോഴും മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്നകാലമാണ്. പ്രായമായവര്‍ തങ്ങളുടെ ബാല്യകാലാനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ എപ്പോഴും മഴക്കാല ഓര്‍മ്മകളും കടന്നുവരും. ഒറ്റക്ക് ഉമ്മറപ്പടിയിലിരുന്നു മഴത്തുള്ളികളെ നോക്കി അറിയാതെ മൂളിപ്പാട്ട് പാടിപോവാത്തവര്‍ അപൂര്‍വ്വം. മഴവെളളത്തില്‍ കടലാസു തോണിയിറക്കി തോണിക്കൊപ്പം കളിച്ചു രസിക്കുന്ന പിഞ്ചു മക്കളുടെ കാഴ്ചകള്‍ പഴയകാല ഓര്‍മ്മകള്‍. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും മലയാളി നെഞ്ചിലേറ്റുന്ന മഴക്കാലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ഭയത്തോടെയാണ് മഴക്കാലത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് വാസ്തവം. മഴക്കാലം പനിക്കാലമായി മാറുകയായിരുന്നു. മഴ തുളളികള്‍ കേരളക്കരയില്‍ ഉതിര്‍ന്നു വീഴുന്നതിന് മുമ്പേ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പനിപിടിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത് മലയാളിയുടെ മഴക്കാല സ്വപ്നത്തെ ആശങ്കയിലാഴ്ത്തുന്നു".

Sunday, 19 June 2011


സഹായിച്ചവര്‍ക്കെല്ലാം നന്ദി 

Monday, 13 June 2011

അക്ഷരമെഴുതാന്‍ വിസ്സമ്മതിച്ച മൂന്നരവയസ്സുകാരന് പിതാവിന്റെ ക്രൂരമര്‍ദനം

അക്ഷരങ്ങളെ നിങ്ങള്‍ ഇത്ര ഭീകരങ്ങളോ !
'ആ ' എന്നെഴുതാന്‍ ആക്രോശിച്ചത് എന്തിനാണ്
എന്റുമ്മയുടെ അടിവയറ്റില്‍ അസ്തമിച്ചുപോയ ആ കുഞ്ഞനുജന്‍ !
അവന്‍ ഈ അക്ഷരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു !
എന്നെ ഡോക്ടരാക്കാന്‍ !
എന്നെ കലക്ടരാക്കാന്‍ !
പണം വാരുന്ന യന്ത്രമാക്കാന്‍ !
ഇല്ല ,,,
എനിക്കറിയാം എഴുതാതെ എഴുതാനും
വായിക്കാതെ വായിക്കാനും
നിങ്ങള്‍ കാണുന്ന അക്ഷരത്തിന്റെ വിലയല്ല എന്റെ അക്ഷരങ്ങള്‍ !
നിങ്ങള്‍ പറയുന്ന വായനയല്ല എന്റെ വായന
നിങ്ങളെല്ലാം എന്റെ മുന്നില്‍ കുറ്റ വാളികലാണ്
ഈ പീഡനം നിങ്ങള്‍ എന്നും നിങ്ങളുടെ കുട്ടികളോട് ചെയ്യുന്നു !
ഈ പിതാവ് നിങ്ങള്‍ ഓരോരുത്തരുമാണ് !



(കടപ്പാട് :അഫ്സല്‍ കെ ഷാജഹാന്‍ )

Thursday, 9 June 2011

മഅദനിയെ വിമോചിപ്പിക്കുക.


രാംദേവ് അണികളെ ആയുധമണിയിക്കാന്‍ പോകുന്നു. രാജ്യം ഭരിക്കുന്ന സര്‍ക്കാറിനെതിരെ കലാപം കൂട്ടുമെന്ന് പ്രഖ്യാപിച്ചു. സന്യാസിയെന്നല്ലാതെ ഭീകരനെന്ന് നമ്മുടെ പത്രങ്ങളൊന്നും ഇയാളെ വിശേഷിപ്പിച്ചത് കണ്ടില്ല.  'ദേശസ്നേഹികളായ' സംഘികള്‍ക്ക് ഈ ഭീകരനെ സംരക്ഷിക്കേണ്ടത് അനിവാര്യമാവാം. പക്ഷേ ജനാധിപത്യ ഭരണകൂടത്തിനും അതിന്റെ തൂണുകളായ മാധ്യമങ്ങള്‍ക്കും ഇത്തരം അതിഭീകരന്മാരെ സംരക്ഷിക്കേണ്ട കാര്യമെന്തുണ്ട്. മഅ്ദനി ഇത്ര ഭീകരമായ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പക്ഷേ പതിനൊന്നാം വര്‍ഷവും തടവിലാണ്. 

മഅദനിയെ  വിമോചിപ്പിക്കുക. രാംദേവിനെ തുറുങ്കിലടക്കുക.

മഅദനി വിമോചന കാമ്പയിനില്‍ പങ്കാളിയാവുക നിങ്ങളും

Saturday, 4 June 2011

ഞാന്‍ ആരാണ് ..........?

ഞാന്‍ ആരാണ് ..........?
ഒരു പ്രവാസിയാണ്............
ഒരു വ്യക്തിയാണ്
വ്യക്തമായ രാഷ്ട്രീയ കഴ്ചപ്പടുള്ളവന്‍
ധാരാളം സ്വത്ത്‌ ഉള്ളവന്‍
സാമൂഹ്യപ്രവര്‍ത്തകന്‍
പ്രമാണി
അന്തസ്സുള്ളവന്‍
അഭിമാനി
കൊട്ടാരം സമാനം വീടുള്ളവന്‍
പോകാനും വരാനും കാറുകള്‍
ഭാര്യ
കുട്ടികള്‍
ബിസ്നസ് സ്ഥാപനങ്ങള്‍
റിയല്‍ എസ്റ്റേറ്റ്‌
ചുറ്റും ആശ്രിതര്‍
 ...............................................................................................................................................................
എന്നിട്ടും എന്ത്യേ മനുഷ്യ നീ നിന്‍റെ ആര്‍ത്തി അവസാനിപ്പിക്കത്തത് . നിനക്ക് എന്തുകൊണ്ട് ഈ പുല്‍ക്കൊടിക്ക് കിട്ടുന്ന "സ്വസ്ഥത" കിട്ടാത്തത് ...ചിന്തിക്കു..........നീ വെറും നിസ്സാരനായ ഒരു താല്‍കാലിക ജീവിതത്തിന്‍റെ ഉടമയാകുന്നു ......

Friday, 3 June 2011


Friday, 27 May 2011

കുറ്റ്യാടിയിലെ നക്ഷത്രത്തിനു ഒരു പൊന്‍ തൂവ്വല്‍ കൂടി

ഖത്തര്‍:--  ബാലഗായകന്‍ നാദിര്‍ അബ്ദുല്‍ സലാമിന് ഗായക പ്രതിഭ പുരസ്‌കാരം ലഭിച്ചു. യുഎന്‍ പരിസ്ഥിതി വകുപ്പിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  ഖത്തറില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് നാദിര്‍ അബ്ദുസ്സലാമിനെ ഗായക പ്രതിഭയായി തിരഞ്ഞെടുത്തത്.
വിവിധ രാജ്യങ്ങളില്‍നിന്നായി 40 ഓളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഖത്തറിന്റെ എക്കാലത്തെയും പ്രശസ്ത ഗാനമായ അല്ലായാ ഉംരീ ഖത്തര്‍... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് നാദിര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഒന്‍പതാംക്‌ളാസ് വിദ്യാര്‍ഥിയാണ് നാദിര്‍ അബ്ദുല്‍ സലാം.


Saturday, 21 May 2011


Tuesday, 17 May 2011

മഹല്ലുകള്‍ മൌനം പാലിക്കുന്നുവോ? അതോ!!!


ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ ഖലീഫമാരുടെ പ്രതിനിധികളായിരുന്ന ഖാദിമാരും ഗവര്‍ണര്‍മാരും ഭരിച്ചിരുന്ന ചെറിയ പ്രദേശങ്ങളെയാണ്‌ മഹല്ലുകള്‍ എന്ന്‌ വിളിച്ചിരുന്നത്‌. ഇന്ന്‌ ഒരു ജുമുഅത്ത്‌ പള്ളിയുടെയും ഒരു കമ്മിറ്റിയുടെയും പ്രവര്‍ത്തന പരിധിയില്‍ നിലകൊള്ളുന്ന പ്രാദേശിക മുസ്‌ലിം സാമൂഹികഘടനയെയാണ്‌ മഹല്ല്‌ എന്ന്‌ വിളിക്കുന്നത്‌.
പ്രത്യേക പരിധികള്‍ നിശ്ചയിച്ച്‌ അടയാളപ്പെടുത്തിയ ഒരു പ്രദേശത്തെ വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഒരു സമൂഹമാണ്‌ മഹല്ലുകള്‍ക്ക്‌ കീഴില്‍ വരുന്നത്‌. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ നിര്‍ബന്ധിതവും ഐഛികവുമായ മതാനുഷ്‌ഠാനങ്ങള്‍ക്കും പ്രാഥമിക മതവിദ്യാഭ്യാസത്തിനും സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക, വിവാഹങ്ങള്‍ നടത്തിക്കൊടുക്കുക, പ്രദേശത്തെ മുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ്‌ ഇന്നത്തെ മഹല്ലുകളുടെ അടിസ്ഥാന ലക്ഷ്യമായി കണ്ടുവരുന്നത്‌. കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന്‌ മഹല്ലുകള്‍ നിലവിലുണ്ട്‌. മുസ്‌ലിം ഹൃദയങ്ങളില്‍ ഇവക്ക്‌ അര്‍ഹമായ സ്വാധീനവും അംഗീകാരവുമുണ്ട്‌. ചില മഹല്ലുകള്‍ക്ക്‌ കീഴില്‍ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ താമസിച്ചുവരുന്നു. വിപുലമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സാമ്പത്തിക സൗകര്യങ്ങളുമുള്ളവയും കഷ്‌ടിച്ച്‌ മാത്രം മുന്നോട്ടുപോകുന്നവയും കൂട്ടത്തിലുണ്ട്‌. വ്യവസ്ഥാപിതമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഏകീകൃത പ്രവര്‍ത്തനങ്ങളുടെയും അഭാവം കാരണം ഇത്രയും ഭദ്രമായ ഒരു സംവിധാനം വേണ്ടരൂപത്തില്‍ ഉപയോഗപ്പെടുത്തുന്നേടത്ത്‌ പല മഹല്ലുകളും പരാജയത്തിലാണ്‌.

Tuesday, 10 May 2011

"ആടുജീവിതം"-പുതിയൊരു അനുഭൂതി

"പെട്ടെന്ന് കണ്മുന്നില്‍ എന്തോ ഒരു ചലനം പത്യക്ഷപെട്ടു. വെള്ളം കാട്ടിക്കൊതിപ്പിക്കുന്ന മരീചികയാന്നെന്നു ആദ്യം വിചാരിച്ചത്. പിന്നെന്തോ ഒരു സീല്‍ക്കാര ശബ്ദം കേട്ടു . ഇബ്രാഹിം പറഞ്ഞതുപോലെ മണല്‍ക്കാറ്റ്‌ ആണോ എന്ന് സംശയിച്ചു. കണ്ണ് വിരിച്ചു നോക്കിയപ്പോള്‍ കാറ്റ ത്ത് തലയാട്ടി നില്‍ക്കുന്ന പൂന്തോട്ടം പോലെ എന്തോ ഒന്ന് കണ്മുന്നില്‍ ആടി ക്കളിക്കുന്നു. തന്നെയുമല്ല അത് പതിയെ മുന്നോട്ടു നീങ്ങുകയാണ്.  ഇബ്രാഹിം ഭീതികൊണ്ടു ഞരുങ്ങി. പാമ്പുകള്‍ ! അപ്പോയാണ് ശരിക്കും കാണുന്നത് .  തലയാട്ടി തലയാട്ടി മുന്നോട്ടു നീങ്ങി നീങ്ങി വരുന്ന ഒരു കൂട്ടം പാമ്പുകളാണ്ത് .  ഒന്നും രണ്ടുമല്ല ഒരുപക്ഷെ അഞ്ഞൂറോ ആയിരമോ പാമ്പുകള്‍ ഒന്നിച് . ഞാനൊരിക്കലും കാണുകയോ മറ്റോ ചെയ്യാത്ത മറ്റൊരു കാഴ്ച.  ഒരു വലിയ സൈ ന്യത്തിന്‍റെ പടപ്പുറപ്പാട് പോലെ മരുഭൂമിയിലെ പൊടി ഇളക്കിമാരിച്ചാണ് അവയുടെ വരവ് . മുന്നില്‍ സൈന്യാതിപനെ പോലെ ഒരു നെടുവിരിയന്‍ തല ഉയര്തിപിടിച് . പിന്നാലെ മറ്റെനേകം ഭടന്മ്മാര്‍! മണലില്‍ തല്പൂഴ്ത്തി അനങ്ങാതെ കിടന്നോളു,  മറ്റൊന്നും ചെയ്യാന്‍ നമുക്കില്ല , ഇബ്രാഹിം പറഞ്ഞു. ഞങ്ങള്‍ ഒട്ടക പക്ഷിയെ പോലെ മണലില്‍ തല താഴ്ത്തി കിടന്നു.അല്പം കയിഞ്ഞപ്പോള്‍ സീല്‍ക്കാരം പതിയെ പതിയെ ഞങ്ങളെ സമീപിച്ചു. പേടികൊണ്ട് എന്‍റെ ശരീരം ശരിക്കും വിരയ്ക്കുന്നുണ്ടയിരിന്നു . ആ ആയിരത്തില്‍ ഏതെങ്കിലും ഒന്നിന്‍റെ പല്ല് എന്‍റെ ദേഹത്ത് എവിടെയെങ്കിലും ഒന്ന് പൂളിയാല്‍ പിന്നെ പത്ത്‌ നിമിഷങ്ങള്‍ മതി എല്ലാം അവസാനിക്കാന്‍. മനസ്സില്‍ അല്ലാഹുവിനെ ഓര്‍ത്ത് കിടന്നു. അവ ഞങ്ങളുടെ മുകളിലൂടെ ഇഴഞ്ഞു നീങ്ങി ഓരോന്നും സ്പര്‍ശിക്കുമ്പോള്‍ ഒരു തീക്കൊള്ളി കൊണ്ട് തോടുന്നപോലെ എന്‍റെ ദേഹം പൊള്ളി."

Sunday, 8 May 2011

Saturday, 7 May 2011

സ്ത്രീകള്‍തന്നെ സ്വയം മാന്യതയും അഭിമാനവും സൃഷ്ടിക്കാന്‍ തയാറാകണം.

പരസ്യങ്ങളിലും ചലച്ചിത്രങ്ങളിലും സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനെതിരെ വനിതാ കമീഷന്‍ സര്‍വേ നടത്തുന്നതായി പത്രവാര്‍ത്ത.
സിനിമ, സീരിയല്‍, സോപ്പ്, ഷാമ്പൂ പോലത്തെ വില്‍പനച്ചരക്കുകളുടെ പരസ്യങ്ങളില്‍ സ്ത്രീകള്‍ അര്‍ധനഗ്‌നരായി അഭിനയിക്കാന്‍ ഏറെ താല്‍പര്യപ്പെടുകയാണ്. പണത്തിനും പ്രശസ്തിക്കുംവേണ്ടി ഏതു തരം അശ്ലീലതക്കും ചില സ്ത്രീകള്‍ തയാറായി നില്‍ക്കുമ്പോള്‍, പണം കൊയ്യാന്‍ വെമ്പല്‍കൊണ്ട് നില്‍ക്കുന്ന പരസ്യക്കമ്പനികളും സിനിമാ നിര്‍മാതാക്കളും വേണ്ട തരത്തില്‍ മുതലെടുക്കുന്നു. ഈ അശ്ലീല പ്രദര്‍ശനത്തില്‍നിന്ന് ഓരോ സ്ത്രീയും മാറിനിന്നാല്‍തന്നെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
നല്ല കുടുംബത്തിലുള്ള സൗന്ദര്യവതികളായ സ്ത്രീകള്‍ ധാരാളം നാട്ടിലുണ്ട്. അവരൊന്നും സോപ്പ്, ചീപ്പ്, ആഭരണ ശാലകള്‍, സിനിമ, സീരിയലുകള്‍ക്കുവേണ്ടി നഗ്‌നത പ്രദര്‍ശിപ്പിച്ച് ചിത്രീകരണത്തിനായി നിന്നുകൊടുക്കുന്നില്ല. ഭാരതത്തില്‍ സ്ത്രീത്വത്തിന് ഉണ്ടായിരുന്ന മാന്യത പാശ്ചാത്യരുടെ സംസ്‌കാരത്തിനനുസരിച്ച് തകിടം മറിച്ചിരിക്കുന്നു. പത്രാധിപന്മാരെയും സിനിമാ നിര്‍മാതാക്കളെയുമല്ല ഉപദേശിക്കേണ്ടത്, സ്ത്രീകളെയാണ് ബോധവത്കരിക്കേണ്ടത്. സ്ത്രീകള്‍തന്നെ സ്വയം മാന്യതയും അഭിമാനവും സൃഷ്ടിക്കാന്‍ തയാറാകണം.

Friday, 6 May 2011

ഇലക്ഷന്‍ റിസള്‍ട്ട് ...

നാട്ടിലെ "സ്വകാര്യ " ചാനലുമായി ചേര്‍ന്ന്  തിര നിങ്ങള്‍ക്ക് തല്‍സമയം നാട്ടിലെ നിയമ സഭാ തെരഞ്ഞടുപ്പ് വാര്‍ത്തകള്‍  അപ്പപ്പോള്‍ എത്തിക്കുന്നു ...കാത്തിരിക്കു ...................

Friday, 29 April 2011

എന്‍ഡോസള്‍ഫാന്‍ നിരോധം -വി എസ്നു അഭിവാദ്യങ്ങള്‍

ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം (കടപ്പാട്:പാവപ്പെട്ടവന്‍)

Saturday, 23 April 2011

ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ടു



സി.പി.എം നിയന്ത്രിക്കുന്ന കൈരളി ടി.വി ചാനലില്‍ നിന്ന് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു. എട്ടു വര്‍ഷമായി നേതൃപദവിയില്‍ തുടരുന്നതിനിടയില്‍ മാനേജ്‌മെന്റ് തലത്തിലും ജീവനക്കാര്‍ക്കിടയിലും അദ്ദേഹവുമായി പലര്‍ക്കും ഉണ്ടായിരുന്ന മാനസിക അകല്‍ച്ചയുടെ ബാക്കിയാണ് രാജി. പുതിയ ആളെ തീരുമാനിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.  സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍നിന്ന് കൈരളിയില്‍ എത്തി ചാനല്‍ നിയന്ത്രിച്ച ബ്രിട്ടാസ് കഴിഞ്ഞ കുറെ മാസമായി രാജിക്കുള്ള ഒരുക്കത്തിലായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി തെറ്റിപ്പിരിയാന്‍ കഴിയാത്തത്ര അടുപ്പം ബ്രിട്ടാസിനുണ്ട്.  ഏതാനും വര്‍ഷം മുമ്പ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അവഹേളിച്ച് സംസാരിച്ച വ്യവസായി ഫാരിസ് അബൂബക്കറുമായി അഭിമുഖം നടത്തിയതു മുതല്‍ പ്രശ്‌നം പുകയുന്നുണ്ട്. പരിക്കു കുറഞ്ഞ ഒഴിഞ്ഞുപോക്കിന് അക്കാലം മുതല്‍ ബ്രിട്ടാസ് ശ്രമിച്ചിരുന്നു.
 സി.പി.എമ്മിലൂടെ വളര്‍ന്ന ഒരാളെന്ന നിലയില്‍ പ്രശ്‌നരഹിതമായി ചാനലിന്റെ പടിയിറങ്ങാനുള്ള അവസരം തേടുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം പുറത്തുവന്നത്. പുതിയ ചാനലുകളുടെ തള്ളിക്കയറ്റത്തിനിടെ  കൈരളിയില്‍ അസാധാരണകൊഴിഞ്ഞു പോക്ക് നടക്കുന്നതിനിടയിലാണ് എഡിറ്റര്‍ തന്നെ രാജിവെച്ചത്. തല്‍ക്കാലം കേരളത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഇടവേള തേടുന്ന ബ്രിട്ടാസ് ദല്‍ഹിയിലോ വിദേശത്തോ പുതിയൊരു സ്ഥാപനത്തിലേക്ക് കൂടുമാറ്റം നടത്താനിരിക്കുകയാണ്.

 കൈരളി വിടുകയാണെങ്കിലും മാധ്യമരംഗത്തു തന്നെ തുടര്‍ന്നും ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാല്‍, അടുത്ത നടപടി തീരുമാനിച്ചിട്ടില്ല. രണ്ടു മൂന്ന് ഓഫറുകള്‍ മുന്നിലുണ്ട്. കൈരളിയില്‍ തുടര്‍ന്നുകൊണ്ട് അത് മുന്നോട്ടു നീക്കാനാവില്ല. അതുകൊണ്ട് രാജിവെച്ചു. ഒരു ഇടവേളയാണ് തേടുന്നത്. അതുപക്ഷേ, പാര്‍ട്ടിക്കാരുമായി പിണങ്ങിയല്ല. പാര്‍ട്ടി അനുവദിച്ചതു പ്രകാരമാണ് തീരുമാനം. സി.പി.എമ്മിലൂടെ വളര്‍ന്ന തനിക്ക് പാര്‍ട്ടിയുമായി തെറ്റിപ്പിരിയാന്‍ കഴിയില്ല.  കൈരളിയില്‍ ഇന്നത്തെ നിലയില്‍ ഇനിയും തുടരുന്നത് തനിക്കും സ്ഥാപനത്തിനും മുരടിപ്പാണ്. ചാനല്‍ വളര്‍ന്നു. ഇനി വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് മുന്നില്‍. അതിന് കൂടുതല്‍ പ്രഫനഷല്‍ മികവ് സമ്പാദിക്കാനാണ് ഇപ്പോള്‍ എടുത്ത തീരുമാനം. പാര്‍ട്ടിയുടെ അനുമതി തേടി. ഇപ്പോള്‍ അനുവദിച്ചു. ഏതൊരു സ്ഥാപനത്തില്‍നിന്നും ഉടക്കിയേ പോകാന്‍ പറ്റൂ എന്ന ചിന്താഗതി തനിക്കില്ല. വി.എസ്. അച്യുതാനന്ദനുമായോ മറ്റാരെങ്കിലുമായോ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.

"തണല്‍" "തിര"യില്‍ അലിഞ്ഞ നേരം .........

ഖത്തര്‍ ബ്ലോഗേഴ്സ്-മീറ്റ് നടക്കുന്ന സമയത്ത്‌ "തണല്‍" നായകന്‍ "തിര"യെ ഒരുപാട് ക്ഷണിച്ചതാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി . എന്നാല്‍ എഴുതിയ വാക്കുകളും വരകളും ഗൌരവമായി എടുക്കത്തതുകൊണ്ടും ബ്ലോഗിനെ ജീവിതത്തിന്‍റെ ഭാഗമാക്കത്തതുകൊണ്ടോ എന്തോ അതിനു പോകാന്‍ പറ്റിയില്ല തിരയ്ക്ക്. അതിനു ശേഷം തണലിനെ ഭയന്ന് ഓടിയോളിച്ചതായിരിന്നു തിര.

ഇന്നലെ രാത്രി (21/04/2011) ബഹ്‌റൈന്‍ ബ്ലോഗിണിയുടെ ഭര്‍ത്താവ് ഇവിടെ ബിസ്നസ്  ആവിശാര്‍ത്ഥം വന്നപ്പോള്‍  അവിചാരിതമായി  കാണാനും പരിചയപ്പെടാനും പറ്റി തണലിനെ. അതിനു വേദിയോരിക്കിയതാകട്ടെ മുന്‍ ഖത്തര്‍ എയര്‍ലൈന്‍ മേധാവിയും കുടുംബവുംമായിരിന്നു.   ഭക്ഷണം അക്ത്താക്കികൊണ്ടിരിക്കുമ്പോള്‍ തണലിനെ ഞാന്‍ എല്ലാവര്‍ക്കും വിരിച്ചു കൊടുത്തു. തിരയും തണലും വളരെയധികം അടുത്താണ് ഉള്ളതെങ്കിലും കാണാന്‍ പറ്റിയത് ഇങ്ങനെയാണ്. തണല്‍ വിരിക്കുന്നത് തിരയുടെ വീടിന്‍റെ അടുത്താണ്. തിര അതിന്‍റെ വീട്, തണലിന് ദൂരെനിന്നു കാണിച്ചുകൊടുത്തു. കാരണം അടുത്ത് നിന്ന് കാണിച്ചാല്‍ തിരയില്‍ സല്‍ക്കരിക്കെണ്ടി വരും  എന്ന പേടി ........

തണലിനെ കുടുംബ സമേതം തിര വീട്ടിലേക്കു ക്ഷണിക്കുന്നു .8.00pm... മണിക്ക് തുടങ്ങിയ തിര തണല്‍ കൂടികാഴ്ച  11.00 pm വരെ നീണ്ടു നിന്ന് ..............

Monday, 18 April 2011



Friday, 15 April 2011

http://thirayil.blogspot.com

ചില സാങ്കേതിക  കാരണങ്ങളാല്‍ തിരയുടെ അഡ്രസ്‌ മാറിയിരിക്കുന്നു. പ്രയാസം നേരിട്ടതില്‍ .....ക്ഷമ ചോദിക്കുന്നു .http://thirayil.blogspot.com


Monday, 11 April 2011

തിര എക്സിറ്റ്‌ പോള്‍

കേരളത്തിലെ തെരഞ്ഞടുത്ത പ്രവാസികളില്‍ നിന്നും, തിര നടത്തിയ സര്‍വെയ്യില്‍ നിന്നുള്ള തെരഞ്ഞെടുപ്പ്ന്‍റെ റിസള്‍ട്ട്  താഴെ പറയുന്ന പ്രകാരം സംഭവിക്കാന്‍ സാധ്യതയുള്ളതായി തിര നിഗമനത്തില്‍ എത്തിയിരിക്കുന്നു.

UDF :        53 %
LDF :        43 %
Others :       4 %

Sunday, 10 April 2011

ജമാഅത്ത് 124 മണ്ഡലങ്ങളില്‍ ഇടതിനെ പിന്തുണക്കും; 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിന്

കോഴിക്കോട്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കും. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരിക്കും പിന്തുണ. അതേസമയം, എറനാട് മണ്ഡലത്തില്‍ സംഘടന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. കാസര്‍ഗോഡ്, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍ , കുന്ദംകുളം, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പൂഞ്ഞാര്‍ , വൈക്കം, അടൂര്‍ , ഇരവിപുരം, വര്‍ക്കല, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലാണ് യു.ഡി.എഫിനെ പിന്തുണക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, വിപുലമായ ക്ഷേമ പദ്ധതികളും പെന്‍ഷനുകളും, പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തല്‍, താരതമ്യേന അഴിമതിരഹിത ഭരണം, ന്യൂനപക്ഷങ്ങളുടെ ന്യായമായ താല്‍പര്യങ്ങളുടെ സംരംക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ എല്‍.ഡി.എഫ് മന്ത്രിസഭ ഏറെ മുന്നിലാണെന്നും പ്രവര്‍ത്തകരുടെ കൂടി അഭിപ്രായ ശേഖരണം നടത്തിയ ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ ഇത്തരം നിലപാടില്‍ എത്തിയതെന്നും അമീര്‍ ടി ആരിഫലി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍, സംഘടനാപരമായ മുന്‍ഗണനകള്‍, മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. പോണ്ടിച്ചേരി സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണക്കും.

Thursday, 7 April 2011

കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയും തേടിയിട്ടില്ല

രാഷ്ട്രീയത്തില്‍ നേരും നെറിയും പൊതുവേ കുറഞ്ഞു വരികയാണ് .. എങ്കിലും മുഖ്യ മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന രമേശ്‌ ചെന്നിത്തലയെപ്പോലുള്ളവര്‍ ദിവസേന നടത്തികൊണ്ടിരിക്കുന്ന അസത്യ വര്‍ഷങ്ങള്‍ കേള്‍ക്കുമ്പോള്‍ , ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടി കോണ്‍ഗ്രസ്‌ നശിപ്പിച്ചു കുളം തോണ്ടും എന്ന് രാമചന്ദ്രന്‍ മാഷ്‌ കരഞ്ഞു പറഞ്ഞത് സത്യമായി പുലരുമോ എന്ന് ന്യായമായും സംശയിക്കാം .
====================
1. ജമായത്ത് വിഷയത്തില്‍ ചെന്നിത്തല പറഞ്ഞത് ഇങ്ങിനെ : "ജമാഅത്തിനോട് യു.ഡി.എഫിനുള്ള നിലപാടില്‍ മാറ്റമില്ല.കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയുംതേടിയിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.."
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .. കഴിഞ്ഞ ലോക സഭ ഇലെക്ഷന്‍ സമയത്ത് ചെന്നിത്തല രഹസ്യമായി സന്ദര്‍ശനം നടത്തുന്നത് ഇന്ത്യ വിഷന്‍ ഒളി ക്യാമറയില്‍ പിടിച്ചത് ..

 
ഈ ഇലെക്ഷന്‍ അടുത്തെത്തി സമയത്ത് എം ഐ ഷാനവാസ് ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വെറും സൗഹൃദം പുതുക്കല്‍ ആയിരുന്നത്രെ... അപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പോലെ ചെന്നിത്തല അന്ന് രഹസ്യ സന്ദര്‍ശനം നടത്തിയത് ? അതോ .. അത് ചെന്നിത്തലക്ക് ജലദോഷം വന്നപ്പോള്‍ പിന്നെ സുഖമായി എന്ന് അറിയിക്കാന്‍ പോയത് .. അല്ലാതെന്തു ? (കടപ്പാട് :സഫ-മര്‍വ) 

Saturday, 26 February 2011

"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം"

"കപ്പ " ഒരു ഗ്രാമത്തെ മാറ്റിയതെങ്ങനെ എന്ന് നിങ്ങള്‍ക്കറിയെണ്ടേ. നാട്ടിലെ സാധാരണക്കാരുടെ ഭക്ഷണം ഇപ്പോള്‍ പണക്കാരുടെ തീന്‍ മേശയിലെ അലംകൃതമായ വിഭവം.  ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് കുടിയേറിയ പുത്തന്‍ പണക്കാരന്‍ എന്നൊക്കെ നമുക്ക് കപ്പയെ വിശേഷിപ്പിക്കാം ....... എന്നാല്‍ കപ്പ ഒരു കാലത്ത്‌ ഒരു സമൂഹത്തെ നീയന്ത്രിചിരിന്നു  .അവരുടെ ആശയും അഭിലാഷവും ഒക്കെ ആയിരുന്നു ഈ ചങ്ങാതി .


ജില്ലയിലെ നെല്‍വയലുകള്‍ കപ്പകൃഷിക്ക് വഴിമാറുന്നു. വില ഏറിയതാണ് കര്‍ഷകരെ കപ്പകൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ഒരു കിലോ കപ്പക്ക് 16 രൂപയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇത് 12 രൂപയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉല്‍പാദന ചെലവ് കുറവായതിനാല്‍ കര്‍ഷകര്‍ കപ്പകൃഷി ചെയ്യാന്‍ തയാറാകുന്നുണ്ട്. കപ്പത്തണ്ട് മുളച്ചതിനു ശേഷം ഒരു തവണ മാത്രമേ വളപ്രയോഗം നടത്തേണ്ടതുള്ളൂ. കീടനാശിനി പ്രയോഗം വേണ്ടാത്തതിനാല്‍ 90 ശതമാനം ജൈവകൃഷി രീതിയിലാണ് കപ്പ കൃഷി ചെയ്യുന്നത്. 

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് ജില്ലയില്‍ നിന്ന് ധാരാളം കപ്പ കയറ്റിപ്പോയിരുന്നു. ഇപ്പോള്‍ വില വര്‍ധിച്ചതോടെ കപ്പ കിട്ടാതായിരിക്കുകയാണ്. ഹോട്ടലുകളിലെല്ലാം കപ്പക്ക് വലിയ വിലയാണ് ഈടാക്കുന്നത്. പുല്‍പള്ളി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, മാനന്തവാടി, തിരുനെല്ലി മേഖലകളിലാണ് കപ്പകൃഷി വ്യാപകമായിരിക്കുന്നത്.


"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം" എങ്ങനെയാണ് എന്നത് നിങ്ങള്‍ക്കറിയെണ്ടേ... കാത്തിരിക്കുക....... തുടരും...... 

Monday, 21 February 2011

ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ച വി. എച്ച് മജീദിനെ ഓര്‍ക്കുമ്പോള്‍

കൂരിരുള്‍ മുറ്റിയോരീ പാതയോരത്ത്‌-
പതിഥനായെന്നെ നീ വിട്ടേച്ചു പോകയോ?
അലറിക്കരയുമീ ആഴിപ്പരപ്പിലെന്‍-
ആര്‍ത്തനാദത്തെ നീ കേള്‍ക്കതിരിക്കയോ?

നീ പകര്‍ന്നുള്ളതാം നേരിന്‍റെ പൂമ്പൊടി-
ഏറ്റു വളരുമീ ചെറുമൊട്ടുകള്‍ക്കിനി
നനവാര്‍ന്നൊരുമ്മയും പേറി നീ വന്നിടും-
ചിറകടിയെന്നിനി, കാതോര്‍ത്തിരിപ്പു ഞാന്‍.

. മാലാഖ വന്നു വിളിച്ചോരാ നാളില്‍ നീ,
പുഞ്ചിരി തൂകിതിരിച്ചയച്ചില്ലയോ?
ഇന്നു, മാലാഖ തന്‍ ചിറകേറി യാത്രയായ്
എന്തേ, മടുത്തുവോ ഞങ്ങള്‍ തന്‍ സൌഹ്യദം.

നാഥനെ സ്തോത്രം വിളിക്കും മിനാരത്തിന്‍
പാതയില്‍, നീ പോയ്‌ മറിഞ്ഞാ ഖബറിടം,
മഞ്ഞില്‍ കഴുകിയ നിന്‍ മേനി നോവാതെ
നിത്യവും പൂമെത്തയക്കിടുമീശ്വരന്‍.

മധുരമിട്ടായിയും, നിന്‍ചുണ്ടിലെ ചൂടു-
മോര്‍ത്തോര്‍ത്തു കാത്തിരിക്കുന്ന നിന്‍ പൊന്നിനായ്‌,
അലിവേതുമില്ലാതെ തിരികെക്കൊടുത്തു ഞാന്‍
കല്‍ക്കരികൊണ്ടു പൊതിഞ്ഞ നിന്‍ മേനിയെ..........


Wednesday, 26 January 2011

Serine Villas at Calicut

ഇതാ നിങ്ങള്‍ക്കൊരു  സുവര്‍ണ്ണാവസരം..........
ഇപ്പോള്‍ ഖത്തറില്‍ നിന്നു തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് സ്വന്തമാക്കാം ...........................
ലോണ്‍ സൗകര്യം,ഇന്‍സ്റ്റാള്‍മെന്‍റ് പെയ്മെന്‍റ് എന്നിവ പ്രത്യേകതകള്‍......
ഖത്തറില്‍ ഒരാഴ്ചത്തെ സെയില്‍സ്‌ പ്രൊമോഷന്‍ പ്രോഗ്രാം മാത്രം .

വിളിക്കേണ്ട നമ്പര്‍ 00974 66203816
55506843 & 55728280 www.srishtyhomes.com

Monday, 24 January 2011

പാടം കൊണ്ക്രീറ്റ്‌ വീടായ കഥ ...

പണ്ടൊക്കെ ഞങളുടെ ഗ്രാമത്തിലൂടെ  നടക്കുമ്പോള്‍  യാത്ര ഒരനുഭൂതിയായിരുന്നു. കന്നുപൂട്ടുന്നവരോ ,ഞാറു നടുന്നവരോ ,കള പറിക്കുന്നവരോ ആയ ആളുകളുടെ ഒച്ചയും അനക്കവും ആയിരിക്കും എങ്ങും .പാട്ടും തമാശയും . തോട്ടില്‍ അലക്കാനും കുളിക്കാനും വരുന്ന ആണുംപെണ്ണും. നീന്തിക്കളിക്കുന്ന കുട്ടികള്‍.തോട്ടുവക്കില്‍ ചൂണ്ടയിടുന്നവര്‍.മീന്‍ പിടിക്കുന്നവര്‍.. പലവിധ പക്ഷികള്‍.. സജീവവും ശബ്ദ മുഖരിതവുമായിരുന്നു പാടശേഖരങ്ങള്‍.

സന്ധ്യക്കെ അക്കാലത്ത് അങ്ങാടിയില്‍ ആള്‍ക്കാരുണ്ടാകൂ. പകല്‍ മുഴുവന്‍പാടത്തും പറമ്പിലുമായി പണിയെടുക്കുന്ന പാവപെട്ടവര്‍ . അന്നന്നേക്കുള്ള അരിയുംമത്സ്യവും പലവ്യഞ്ഞനവും വാങ്ങി ചൂട്ടോ റാന്തല്‍ വിളക്കോ കത്തിച്ചു തിരിച്ചു പോരുന്നു. ശനിയാഴ്ചയിലെ ആഴ്ച്ചച്ചന്തയില്‍ നിന്നാണ് ബാക്കി വേണ്ട മറ്റു സാധനങ്ങളെല്ലാം ഒരുക്കൂട്ടുക. പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഇപ്പോള്‍ അത്യപൂര്‍വമായി മാത്രമാണ് ഞങ്ങളുടെ ഗ്രാമത്തിന്‍റെ പാടത്തിന്റെ അരികില്‍ കൂടി  ആരെങ്കിലും യാത്ര ചെയ്യാറുള്ളത്.ആ യാത്രയാണെങ്കിലോ വളരെ ദുഷ്കരവും. പേരിനു മാത്രമുള്ള വരമ്പുകള്‍.കാടുപിടിച്ച തോട്ടുവക്ക്. കുറച്ചു പശുക്കള്‍ മാത്രം മേയുന്ന ഒരു പുല്‍പ്പാടമായി ഗ്രാമം  മാറിപ്പോയിരിക്കുന്നു. ഓര്‍മകളില്‍ ഇപ്പോഴും ഞങ്ങളുടെ പ്പാടം കതിരണിഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കാം ഉള്ളില്‍ അതൊരു പോള്ളലായി നോവിപ്പിക്കുന്നത്. ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുകയാണ് , ഈ പാടശേഖരങ്ങള്‍ പഴയൊരു പച്ചപ്പിന്‍റെ കതിരുകാലവുമായി ചിരിച്ചു നിന്നിരുന്നുവെങ്കില്‍ .. അത് മനസ്സിലും മുഖത്തും ഏറ്റു വാങ്ങാന്‍ പുതിയൊരു തലമുറ ജനിച്ചു വന്നിരുന്നുവെങ്കില്‍ ..
കേരളത്തിന്‍റെ ലക്കും ലഗാനുമില്ലാത്ത ‘വികസനത്തില്‍’ ഏറ്റവുമധികം നശിച്ചത് നമ്മുടെ പാടങ്ങളാണ്. വയലുകള്‍ നമുക്ക് ഒരുകാലത്ത് നാമമാത്രമായെങ്കിലും ഭഷ്യസുരക്ഷ തന്നിരുന്നുവെന്നു മാത്രമല്ല, കേരളത്തിന്‍റെ വാട്ടര്‍ ഷെഡുകളുമായിരുന്നു നമ്മുടെ പാടങ്ങള്‍. ഇന്ന് അവ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. പാടങ്ങള്‍ക്കൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ടായിരുന്ന വാട്ടര്‍ ഷെഡുകളായ ചതുപ്പുകളും നികത്തി നമ്മള്‍ കോണ്‍‍ക്രീറ്റ് കേരളം കെട്ടിപ്പടുത്തിരിക്കുന്നു. ഫലമോ? മഴക്കാലത്തും കേരളത്തിന് കുടിക്കാന്‍ വെള്ളമില്ല. മഴമാറിയാല്‍ കേരളം വരളുകയായി. എല്ലാ വേനലുകളും ഇന്ന് കേരളത്തില്‍ വരള്‍‍ച്ചാ കാലമാണ്.

കേരളത്തിലെ ശാത്രജ്ഞന്‍മാര്‍ ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത് ക്രിയാത്മകമായ നിര്‍ദേശമാണ്. നമ്മുടെ നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിന് നിയമനിര്‍മാണം അത്യന്താപേക്ഷിതമാണ്. വനസംരക്ഷണനിയമത്തിന്‍റെ മാതൃകയില്‍ നിയമമുണ്ടാക്കി നെല്‍വയലുകളേയും വാട്ടര്‍ ഷെഡുകളേയും സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണം. ഇവ സ്വകാര്യവ്യക്തികള്‍ക്ക് വിലകൊടുത്തുവാങ്ങി തോന്നുംവണ്ണം ഉപയോഗിക്കാനുള്ളതല്ല, മറിച്ച് വരുതലമുറകള്‍ക്കായി സംരക്ഷിക്കേണ്ട പൊതു സ്വത്താണെന്ന തിരിച്ചറിവ് കേരളത്തിന് ഉണ്ടാകണം.

Wednesday, 19 January 2011

വേണോ ..ഇങ്ങനെയൊരു മല്‍സരം .......?

സ്വര്‍ണ്ണക്കപ്പിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കും



കോട്ടയം: സ്വര്‍ണ്ണക്കപ്പിന് ക്ഷ തമേല്‍ക്കാതിരിക്കാന്‍ ഇത്തവണ സംരക്ഷണ വലയം തന്നെ സംഘാടകര്‍ക്ക് തീര്‍ക്കേണ്ടിവരും. ചാനല്‍ യുദ്ധത്തിനിടെ കഴിഞ്ഞ തവണ സ്വര്‍ണ്ണക്കപ്പ് പൊട്ടിപ്പോയത് വന്‍ വിവാദമായ സാഹചര്യത്തിലാണ് കപ്പിന് വേലിതീര്‍ത്ത് മുന്‍കരുതലെടുക്കാന്‍ സംഘാടകര്‍ ഒരുങ്ങുന്നത്.

കഴിഞ്ഞതവണ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സമ്മാനദാനം നിര്‍വ്വഹിച്ചപ്പോഴായിരുന്നു ഉന്തും തള്ളും ഉണ്ടായതും കപ്പ് പൊട്ടിയതും. അത്തരം സംഭവങ്ങളൊഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി.എന്‍. വാസവന്‍ എം.എല്‍.എ. സ്വര്‍ണ്ണക്കപ്പിന് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തവണയും യേശുദാസാണ് സമ്മാനദാനം നിര്‍വ്വഹിയ്ക്കാനെത്തുന്നത്.

ഈ ജനങ്ങള്‍ക്ക്ന്താ പറ്റിയത് ...

വല്ലാത്ത ഒരവസ്ഥയില്‍ ആയിരുന്നു ഞാന്‍ അവളെ  കണ്ടത്‌ . 
കണ്ടപ്പോള്‍ കാണേണ്ടിയിരിന്നില്ല എന്ന് വിചാരിച്ചു. എന്നാലും കണ്ടു പോയില്ലേ അതിനാല്‍ ഇനി എന്താണ് അവളുടെ  പ്രയാസത്ത്നു കാരണം എന്ന് തിരകാമെന്ന് വിചാരിച്ചു......
ഞാന്‍ കാണുമ്പോള്‍ എന്താണ് അവളുടെ അവസ്ഥ .......ഹോ.. ഓര്‍ക്കാന്‍ പറ്റുന്നില്ല .....വല്ലാത്ത ഒരു കാഴ്ചയായിരുന്നു ....അത്
കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകികൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത്‌ .
പക്ഷെ അവള്‍ എല്ലാം സഹിക്കാന്‍ തയ്യാറായിരുന്നു . എന്നാല്‍ ഒരു പ്രത്യേക സഹാജര്യത്തില്‍ അവളുടെ ദുഃഖം കടലോളം കൂടുകയാണ് ചെയ്തത് . അല്ലെങ്കിലും ഈ പെണ്‍ വര്‍ഗ്ഗത്തിനു കരയാന്‍ എന്തകിലും വേണോ അല്ലെ....ഇങ്ങനെയെല്ലാം ആലോചിച്ചുകൊണ്ട് ഞാന്‍ അവളുടെയടുത്ത് പോയപ്പോള്‍ കണ്ടത്‌ എന്താ.....കഥ .........
ശപിച്ചു പോയി ഞാന്‍ ആ സമയത്തെ..........
അവള്‍ വലിയുള്ളി [സവാള] അരിയുകയായിരിന്നു............... 
അതിന്‍റെ വില കുത്തനെ കൂടിയപ്പോള്‍  അവളുടെ കരച്ച്ല്‍ തെങ്ങലായികൊണ്ട് ആകാശത്ത് അലയടിക്കുനുണ്ടായിരുന്നു................................


തിര അവസാന വാക്ക് :-  ഈ ജനങ്ങള്‍ക്ക്ന്താ പറ്റിയത് ..നാട്ടില്‍ ഇല്ലാത്ത പണം കൊടുത്തു വലിയുള്ളി വാങ്ങിച്ചിട്ട് സ്വന്തം ഭാര്യമ്മാരെ ഇങ്ങനെ കരയിപ്പിക്കണോ.....?

Tuesday, 18 January 2011

ചരിത്രമുറങ്ങുന്ന കുറ്റ്യാടിയിലൂടെ ഒരു യാത്ര..

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്ന പ്രദേശത്തിന്റെ ചരിത്ര വിശേഷങ്ങളുമായി 
ഏഷ്യാനെറ്റ് കേട്ടതും കണ്ടതും | ജനുവരി 8, 2011

http://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpagehttp://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpage

Monday, 10 January 2011

തിര ഫോളോ - അപ്പ്‌

തിര ഫോളോ - അപ്പ്‌ 

കുറച്ചു മാസങ്ങള്‍ക്ക് മുന്നേ.... തിര നടത്തിയ റിപ്പോര്‍ട്ടിനെ ബലപെടുത്തുമാര്‍, നാട്ടില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നു. സൂക്ഷിക്കുക നാം നമ്മുടെ പെണ്‍കുട്ടികളെ ...ശ്രദ്ധിക്കുക എങ്ങനെയാണു അവര്‍ക്ക് പണം  കിട്ടുന്നത് ....അവരുടെ യാത്രകള്‍ , പഠനം ,കോളേജ് എല്ലാം അറിഞ്ഞിരിന്നാല്‍ നമുക്ക് നാളെ നമ്മുടെ കുട്ടികളുടെ ഫോട്ടോ വെച്ച വാര്‍ത്ത കാണുന്നതില്‍ നിന്ന് രക്ഷപ്പെടാം ........