തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday 30 July 2011

ഈത്തപ്പഴത്തിന്‍റെ നാട്ടില്‍ നിന്ന് നാളീകേരത്തിന്റെ നാട്ടിലേക്കു ..

"മലയാളിയുടെ മനസ് എക്കാലവും ഒരു മഴക്കാലത്തെ തേടുന്നുണ്ട്. പ്രണയവും വിരഹവും ഓര്‍മകളും… എന്തും മഴ നല്‍കുന്നുണ്ട് മലയാളിക്ക്. ഒറ്റവാക്കിലൊതുക്കേണ്ടതല്ല മഴ. സുഹൃത്താണ്, പ്രണയിനിയാണ്, ഇടയ്‌ക്കെപ്പോഴോ മുഖം കറുപ്പിച്ചെത്തുന്ന ഭയമാണ്. പിന്നെ ആരുമറിയാതെ വന്നുപോകുന്ന മറ്റേതോ മുഖവുമായി മഴ വിസ്മയമാകുന്നു. ഇങ്ങനെ നവരസങ്ങളാടിയാണ് മഴയുടെ ഓരോ വരവും. മഴക്കാലം എപ്പോഴും മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്നകാലമാണ്. പ്രായമായവര്‍ തങ്ങളുടെ ബാല്യകാലാനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ എപ്പോഴും മഴക്കാല ഓര്‍മ്മകളും കടന്നുവരും. ഒറ്റക്ക് ഉമ്മറപ്പടിയിലിരുന്നു മഴത്തുള്ളികളെ നോക്കി അറിയാതെ മൂളിപ്പാട്ട് പാടിപോവാത്തവര്‍ അപൂര്‍വ്വം. മഴവെളളത്തില്‍ കടലാസു തോണിയിറക്കി തോണിക്കൊപ്പം കളിച്ചു രസിക്കുന്ന പിഞ്ചു മക്കളുടെ കാഴ്ചകള്‍ പഴയകാല ഓര്‍മ്മകള്‍. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും മലയാളി നെഞ്ചിലേറ്റുന്ന മഴക്കാലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ഭയത്തോടെയാണ് മഴക്കാലത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് വാസ്തവം. മഴക്കാലം പനിക്കാലമായി മാറുകയായിരുന്നു. മഴ തുളളികള്‍ കേരളക്കരയില്‍ ഉതിര്‍ന്നു വീഴുന്നതിന് മുമ്പേ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പനിപിടിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത് മലയാളിയുടെ മഴക്കാല സ്വപ്നത്തെ ആശങ്കയിലാഴ്ത്തുന്നു".



കൊതി തീരും വരെ മാങ്ങയും , ചക്കയും, ചേമ്പ് , കപ്പ, നാടന്‍ തവര, ചീര, വാഴ കാമ്പ് , മുരിങ്ങയില കൂട്ടി കറി വെച്ചതും പത്തിലും - പത്തില്‍ എന്ന് പറഞ്ഞാല്‍ "ടയര്‍ പത്തില്‍" ഇതൊക്കെ സുലഭമായി കിട്ടിയ ഒരു 21 ദിവസം , ഇത്രയും വിശദമായി പറഞ്ഞത്‌ മുകളില്‍ പറഞ്ഞ ഒട്ടുമിക്ക വസ്തുക്കളും നാട്ടില്‍ നിന്ന് നാമാവശേഷമായിരിക്കുന്നു. തവര പണ്ട് ഞങ്ങള്‍ പരസ്യമായി റോഡുകളുടെ സൈഡില്‍ നിന്ന് പറിച്ചെടുത്ത ഒന്നായിരുന്നു. എന്നാല്‍ ഇന്ന് അതിനെ കാണാന്‍ മ്യുസിയത്തില്‍ പോകേണ്ടി വരും. ആ ഒരു 21 ദിവസം എന്‍റെ  ജീവിതത്തില്‍ ഒരു അനുഭൂതിയായിരുന്നു.   അല്ലെങ്കിലും പ്രവാസികള്‍ക്ക്‌ ജീവിതത്തില്‍ ഇതൊക്കെ വല്ലപ്പോയും മാത്രം കിട്ടുന്ന നിമിഷങ്ങള്‍ ആണല്ലോ അല്ലെ? എന്താ പറയ്യാ കോരിച്ചൊരിയുന്ന മഴ, ഓരത്ത് നിന്ന് കളിക്കുന്ന എന്‍റെ  കുട്ടികള്‍, അവര്‍ തോണി ഉണ്ടാക്കി കളിക്കുന്നത് കാണുമ്പോള്‍,  പത്തിരപതു കൊല്ലങ്ങള്‍ക്ക് മുന്പേ പറന്നു പോയി ഞാന്‍.
ഇന്ന് ഇപ്പോള്‍ കാണാന്‍ പറ്റാത്ത ഒന്നാണ് കുട്ടികള്‍ മഴയില്‍  നിന്നും മറ്റും കളിക്കുന്നത് . ഇപ്പോള്‍ എന്‍റെ കുട്ടികള്‍  കളിക്കാന്‍ കാരണം ഖത്തറില്‍ ഇങ്ങനെ ഒരു അവസരം മറ്റുള്ള പ്രവാസി കുട്ടികളെ പ്പോലെ എന്‍റെ കുട്ടികള്‍ക്കും കിട്ടാറില്ല . എന്നാല്‍ എന്‍റെ കുട്ടികാലത്ത്  അന്ന് കുട്ടികള്‍ക്ക് ഇന്നത്തെപ്പോലെ മൊബൈല്‍ റിച്ചാര്‍ജ് ചെയ്യാന്‍ രക്ഷിതാക്കള്‍ പൈസ  അയച്ചുകൊടുക്കുന്നതുപോലെ ഒന്നും കിട്ടാത്ത ഒരു കാലം, തൊണ്ട് ഉരുട്ടി കളിക്കുന്ന കാലം , റോഡ്‌ സൈഡില്‍ നിന്നും കാഞ്ഞരം പെറുക്കി വിറ്റ കാലം, സ്കൂള്‍ വിട്ടു വന്നു മീന്‍ മാര്‍ക്കറ്റില്‍ ഉപ്പില ചപ്പു വിറ്റ കാലം..അങ്ങനെയങ്ങനെ നീണ്ടു പോകുന്നു ഓര്‍മ്മകള്‍ .....

ഓ കാടു കയറി, ഞാന്‍ പറഞ്ഞു വന്നത് നമ്മള്‍ പ്രവാസികള്‍ നാട്ടില്‍ പോയാല്‍ അമ്പരക്കുന്ന മാറ്റങ്ങള്‍ ദിനംപ്രതി നമ്മുടെ നാട്ടില്‍ ഉണ്ടായികൊണ്ടിരിക്കുന്നു. മുകളില്‍ ഞാന്‍ പറഞ്ഞത്‌ പൊലിഞ്ഞുപോയ  ഏതാനം ദിവസങ്ങള്‍ ഞാനും കുടുംബവും ഈത്തപ്പഴത്തിന്‍റെ നാട്ടില്‍ നിന്ന് നാളീകേരത്തിന്റെ നാട്ടിലേക്കു ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തിയപ്പോള്‍ മനസ്സില്‍ ഉണ്ടായ ചിന്തയാകുന്നു. ക്ഷമിക്കുമല്ലോ? അല്ലെ!!!.    
(ഫോട്ടോസും ചില വാക്കുകളും ബ്ലോഗുകളില്‍ നിന്ന് കടമെടുത്തതാകുന്നു) 

      

No comments:

Post a Comment