വ്യക്തമായ മൂല്യങ്ങളുമായി, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങാതെ, ജനസേവനം മാത്രം ലക്ഷ്യമാക്കികൊണ്ട്, അതിലൂടെ ദൈവ പ്രീതിയില്‍ എത്താം എന്ന ചിന്താകതിയുമായി പ്രവൃത്തിക്കുന്ന ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ ഇടയ്ക്ക്ടെ കൊട്ടുക എന്നത്, നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം കലാപരിപാടിയാണ്. തങ്ങളുടെ ചൊല്‍പ്പടിക്ക് കിട്ടുന്നവരെ കൂടെ കൂട്ടുകയും മറിച്ചാണെങ്കില്‍ തള്ളിക്കളയുകയും ചെയ്യുന്ന പ്രവണത എല്ലാ പാര്‍ട്ടികളുടെയും നയമാണ്.
Saturday, 9 November 2013
Sunday, 13 October 2013
Sunday, 6 October 2013
പതിനാറില്‍ കുടുങ്ങികിടക്കുന്ന സമുദായം !
പുതിയ കാലത്തിന് വായനക്കിടയില്‍ പ്രകൃതിയുടെ മാറ്റങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള മനുഷ്യന്റെ പാക പിഴവുകളാണ് ഇന്നിന്റെ നാശത്തിന്റെ തുടക്കം. വരും വരാഴ്കകള്‍ ചിന്തിക്കാതെ പഴയ സമ്പ്രദായങ്ങള്‍ അതേപോലെ പിന്തുടരാനുള്ള തിടുക്കത്തില്‍ പ്രകൃതി മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും കാലങ്ങളില്‍ വരുത്തുന്ന വ്യതിയാനങ്ങളും നമ്മള് കണ്ടില്ലെന്നു നടിക്കരുത്.
Tuesday, 16 July 2013
പ്രവാസികള്‍ ആര്‍ക്ക് വേണ്ടി മെഴുകുതിരിയാകുന്നു...?
പ്രവാസി
ഉരുകിയൊലിച്ചു, വിശന്നുവലഞ്ഞു കൊണ്ട് നാട്ടില്‍ കൊട്ടാരം കണക്കെ വീട്
വെയ്ക്കുന്നു. സ്ഥലങ്ങള്‍ വാങ്ങി കൂട്ടുന്നു. ഭാര്യക്ക് യാത്ര ചെയ്യാന്‍ കാര്‍, കുട്ടികള്‍ക്ക്
ഇഗ്ലീഷ് വിദ്യാഭ്യാസം, മൊബൈല്‍, ബൈക്ക്.
ശരാശരി, ഏതൊരു പ്രവസിയോടും എന്താണ് നാട്
പിടിക്കാന്‍ നോക്കാത്തത് എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം, മക്കള്‍
എവിടെയുമെത്തിയില്ല, അവര്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലും കരുതണം എന്നാണ്. ഇന്ന്
പ്രവാസി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ മനശാസ്ത്രന്ജന്മാര്
പറയുന്ന കാരണം, അധാര്‍മികതയില്‍ ആണ്ടുപോയ പ്രവാസി സന്താനങ്ങളും ഭാര്യമാരും
ആണെന്നാണ്. ആര്‍ത്തി പൂണ്ട പ്രവാസി എല്ലാം വെട്ടിപിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍
എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, അവസാനം പ്രാവാസിയായ നിനക്ക് അന്ത്യവിശ്രമം
കൊള്ളാന്‍ ആറടി മണ്ണിന്റെ അവകാശം, നിന്റെ
ഉറ്റവരില്‍ നിന്നും നിനക്ക് ലഭിക്കില്ല എന്ന്.
ഇതറിയാന്‍, നീ ഈ ലോകത്തോട് വിടപറയേണ്ടിയിരിക്കുന്നു.
Labels:
ലേഖനം
Monday, 27 May 2013
Sunday, 19 May 2013
നാം കാണാതെ പോകുന്നത് ...!
എന്റെ പ്രൈമറി സ്കൂള്‍ കാലഘട്ടത്തില്‍ , നാട്ടില്‍ സുലഭമായി വയലോലകളും ,കൃഷികളും,പുഴകളും, തോടുകളും ,കുളങ്ങളും, മരങ്ങളും ആവിശ്യത്തിനും അതിലധികവും ലഭ്യമായിരുന്നു. എന്നിട്ടും അന്ന് സ്കൂളുകളില്‍ നിന്ന് (മര)തൈകള്‍ കുട്ടികള്‍ മുഖാന്തരം വിതരണം ചെയ്തു. അന്ന് അതിന്റെ യുക്തി ആലോചിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. മറിച്ച് എല്ലാവരും മത്സരിച്ച് ആ തൈകള്‍ ഓരോ വീട്ടിലും കൊണ്ടുപോയി പറമ്പ് നിറയെ നട്ടു.
ഇന്ന് അത് വളര്‍ന്ന് വലുതായി നാട് മുഴുവനായി പരന്നുകിടക്കുന്നു. ലോകത്ത് ആര്‍ക്കും ഒരു ഉപയോഗവും ഇല്ലാത്ത, എന്നാല്‍ പ്രകൃതിക്ക് കോട്ടം തട്ടുന്ന അക്കേഷ്യ, മട്ടി, മുതലായവയുടെ തൈകള്‍ ആയിരുന്നു അന്ന് ഗ്രാമങ്ങള്‍ തോറും പിടിപ്പിച്ചിരുന്നത്. ഈ മരങ്ങള്‍ ഗുണങ്ങള്‍ നല്‍കില്ല എന്ന് മാത്രമല്ല നമ്മുടെ മറ്റുള്ള കൃഷികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്നടിത്താണ് ഇതിന്റെ ഗൗരവം നാം കാണേണ്ടത്. കേരളത്തിലെ കൃഷികളുടെ ജൈവ ഗുണങ്ങളെ ഊറ്റി കുടിച്ചു വറ്റിചിരുക്കുകയാണ് അന്ന് വിതരണം ചെയ്ത തൈകള്‍ എന്ന്, ഇന്ന് തിരിച്ചറിയുമ്പോള്‍ ഒരു പഠനം ഇത് സംബന്ധിച്ച് നടത്തേണ്ടതുണ്ട് എന്നിടത്താണ് കാര്യങ്ങള്‍ കിടക്കുന്നത്.
Labels:
ലേഖനം
Sunday, 14 April 2013
സോഷ്യല്‍ മീഡിയകളും, യുവാക്കള്‍ ഉള്‍വലിയുന്ന രാഷ്ട്രീയവും
രാഷ്ട്രീയത്തില്‍ നിന്ന് ഉള്‍വലിയുന്ന യുവതലമുറയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ തന്റെതായ ഇടം കണ്ടെത്തുന്ന യുവാക്കളും ഇന്ന് നാടിന്റെ നേര്കാഴ്ചകള് ആണ്.ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ രാഷ്ട്രീയ മാറ്റങ്ങളിലും യുവാക്കള്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കും വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു എന്നതില്‍ സംശയമേ ഇല്ല . ഈ മാറ്റത്തിന്റെ ചാലക ശക്തികള്‍ എന്ന് പറയുന്നത് യുവാക്കള്‍ തന്നെയാകുന്നു. ഈ മാറ്റത്തിന്റെ അലയൊലികള്‍ ഇന്നും ലോകത്ത് പൂര്‍ത്തിയായി വരുന്നതെയുള്ളൂ. അതിന്റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് ലോകം സാക്ഷിയായികൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് പ്രചോതനം ഉള്‍ക്കൊണ്ടാണ് നമ്മുടെ ഡല്‍ഹിയിലും പീഡനം നടന്നപ്പോള്‍ നാം കണ്ടത്. ഒരു കോടിയുടെ നിറമോ, മറ്റോ നമ്മള് അവിടെ കണ്ടില്ല എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ആയിരങ്ങളെ തെരുവുകളില്‍ അണിനിരത്താന്‍ യുവാക്കള്‍ക്ക് കഴിയുകയും ചെയ്തു. ലോകത്തിലെ വലിയ ജനാതിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ ആകമാനം ആ ചലനം വിറപ്പിച്ചു. ഭരണകൂടം ആലസ്യത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടി വന്നു. അങ്ങനെയൊരു അവസ്ഥ മേലില്‍ വരാതിരിക്കുവാന്‍ വേണ്ടി നമ്മുടെ രാജ്യത്ത് സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കുകള്‍ പലതും കൊണ്ട് വരാന്‍ തകൃതിയായി ആലോചനയില്‍ ആയി നമ്മുടെ സാമാജികര്‍ .
Labels:
ലേഖനം
Tuesday, 12 March 2013
മരണമായെത്തിയ പാസ്പോര്‍ട്ട്
ഹലോ !
അസ്സലാമുഅലൈക്കും
വാലൈക്കും സലാം
അതെ, ഇക്കാകയാണോ?
അതെ, സൈനബ ഉറങ്ങിയോ ? ഇല്ല ഉറങ്ങാന്‍ കിടന്നതെ ഉള്ളൂ ..മക്കളൊക്കെ ഉറങ്ങി , ഞാന്‍ അങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കുകയായിരുന്നു.....
ഇക്കാക എപ്പോള വരിക ....?
ഞാന്‍ വരാം മോളെ, മിക്കവാറും തിരിച്ചു വരുമ്പോള്‍ കൂടെ മോളെയും കൂട്ടി വരണം എന്നാണ് ആഗ്രഹം . അതിനുള്ള സമ്മതമൊക്കെ അര്‍ബാബ് നല്കി അല്‍ഹംദുലില്ലാഹ് !......
അസ്സലാമുഅലൈക്കും
വാലൈക്കും സലാം
അതെ, ഇക്കാകയാണോ?
അതെ, സൈനബ ഉറങ്ങിയോ ? ഇല്ല ഉറങ്ങാന്‍ കിടന്നതെ ഉള്ളൂ ..മക്കളൊക്കെ ഉറങ്ങി , ഞാന്‍ അങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കുകയായിരുന്നു.....
ഇക്കാക എപ്പോള വരിക ....?
ഞാന്‍ വരാം മോളെ, മിക്കവാറും തിരിച്ചു വരുമ്പോള്‍ കൂടെ മോളെയും കൂട്ടി വരണം എന്നാണ് ആഗ്രഹം . അതിനുള്ള സമ്മതമൊക്കെ അര്‍ബാബ് നല്കി അല്‍ഹംദുലില്ലാഹ് !......
Labels:
കഥ
Saturday, 2 February 2013
വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം.
"വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം". നമ്മുടെ സമത്വസുന്ദര ജനാതിപത്യ രാജ്യത്ത് ഇന്ന് ഇത് പറഞ്ഞു കൊണ്ടിരിക്കുന്നത് ഇന്ത്യയില്‍ തന്നെ പ്രശസ്തമായ നടനും, നൂറു കോടി മുടക്കി സിനിമയിറക്കി റിലീസിംഗ് ചെയ്യാന്‍ പറ്റാതെ പ്രയാസപ്പെടുകയും ചെയ്യുന്ന കമലാഹസന് . ചെറിയ ഒരു സിനിമ റിലീസിംഗ് തിയ്യതി നീണ്ടുപോയപ്പോള്‍ വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം എന്ന് പറയാന്‍ തക്കവണ്ണം നമ്മുടെ നീതി വിവസ്ഥയില്‍ പൗരന്മാര്ക്കുള്ള അവബോധം നാം മനസ്സിലാക്കുമ്പോള്‍ , കഴിഞ്ഞ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ വിവിധ ജയിലുകളില്‍ ജീവിതം ഹോമിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനിയുടെ നഷ്ടപ്പെട്ട ജീവിതത്തിനു ആരാണ് ഉത്തരവാദി. ഇവിടെ നീതി വൈകിയിട്ടും കിട്ടുന്നില്ല എന്ന് വരുമ്പോള്‍ .
Labels:
ലേഖനം
Sunday, 20 January 2013
Sunday, 18 November 2012
അഡോള്‍ഫ് ഹിറ്റ്ലര്‍ സ്വാധീനിക്കുന്ന വിധം
"ശത്രുക്കളുടെ മരണമായാലും സന്തോഷിക്കരുത് , എന്നാല്‍ കരയാനും ആകുന്നില്ല" ബാല്‍താക്കറെയുടെ മരണം കേട്ടയുടന്‍ , ഇന്നലെ ഞാന്‍ എന്റെ ഫേസ്ബുക്ക് വാളില്‍ രാവിലെ തന്നെ പോസ്റ്റ് ചെയ്ത വാക്കുകള്‍ . എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരു മരണവും എന്നെ സന്തോഷിപ്പിച്ചിട്ടില്ല . എന്നാല്‍ ബാല്‍താക്കറെയുടെ കാര്യത്തില്‍ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്. അങ്ങനെയാണല്ലോ ബാല്‍താക്കറെ നമുക്ക്, അനുഭവങ്ങള്‍ സമ്മാനിച്ചത് . ബാല്‍താക്കറെ റോള്‍ മോഡല്‍ ആയി കാണുന്നത് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന വ്യക്തിയെയാകുന്നു. ആ ഒറ്റൊരു കാരണത്താല്‍ തന്നെ ഞാന്‍ അഡോള്‍ഫ് ഹിറ്റ്ലരെ വെറുക്കുന്നു. അഡോള്‍ഫ് ഹിറ്റ്ലറുടെ ചെയ്തികള്‍ കൊണ്ട് വെറുക്കുന്നവര്‍ ആണ് മിക്കവരും. എന്നാല്‍ എനിക്ക് അഡോള്‍ഫ് ഹിറ്റ്ലരെ വെറുക്കാന്‍ വേറെ കാരണമൊന്നും വേണ്ട, ബാല്‍താക്കറെയുടെ ഇഷ്ടതാരമായതിനാല്‍ ഞാന്‍ വെറുക്കുന്നു.
Labels:
ലേഖനം
Wednesday, 14 November 2012
ആസ്വാദകരെ തീരുമാനിക്കുന്ന സിനിമാക്കാര് ...!
===========================================================
കേരളത്തിലെ ചലച്ചിത്ര മേഘലയില്‍ എല്ലാം കൊണ്ടും "തന്‍പോരിമ" നില നില്ക്കുന്ന ഒരു പ്രവണത നിലവിലുണ്ട്. അഭിനയ രംഗത്തായാലും നിര്‍മ്മാണ - സംവിധാന രംഗത്തായാലും അവരവരുടെ മേല്‍ക്കോയ്മ അവര്‍ പ്രകടിപ്പിക്കുന്നു. ഒന്നിനും ആരും വിട്ടുവീഴ്ച ചെയ്യുന്നില്ല. അതിന്റെതായ പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ നാം അടിക്കടി കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍ അതിലെക്കൊന്നും ഞാന്‍ ഇപ്പോള്‍ ഇടപെടുന്നില്ല.
Labels:
വാർത്ത
Tuesday, 13 November 2012
അതിനു ഞാന്‍ എന്ത് ചെയ്യണമെടോ, താന്‍ പറഞ്ഞുതാ
പ്രവാസികള്‍ക്ക് എന്തുപറ്റിയാലും ഞാന്‍ എന്തു ചെയ്യണമെടോ....... താന്‍ പറ...!!!!
താന്‍ ഒന്നും ചെയ്യെണ്ട ഇങ്ങോട്ട് വരാതിരുന്നാല്‍ മതി
താന്‍ ഒന്നും ചെയ്യെണ്ട ഇങ്ങോട്ട് വരാതിരുന്നാല്‍ മതി
Labels:
വാർത്ത
Monday, 5 November 2012
പ്രവാസി കരിദിനം
ഞാനും നിങ്ങളും കൊടുക്കുന്ന വരുമാനത്തില്‍ നിന്നാണ് നമ്മുടെ
നാട്ടിലെ ഓരോ മന്ത്രിമാരും വിലസി നടക്കുന്നത്. നമ്മുടെ വോട്ട് കൊണ്ട് ജയിച്ചു
മന്ത്രിയായതും പോരാഞ്ഞ് നമുക്ക് ഒരു പ്രശ്നം വന്നാല്‍ എന്തെങ്കിലും ചെയ്യും എന്ന്
കരുതിയാണ് പ്രവാസികളുടെ മന്ത്രി എന്ന പേര് പോലും കിട്ടിയത്. നമുക്ക് വേണ്ടി
ഒന്നും ചെയ്യില്ല എന്ന് മാത്രമല്ല ഓരോ പ്രവാസിയും തുച്ചമായി കിട്ടുന്ന ലീവ് ദിവസം
പോലിസ് സ്റ്റേഷനില്‍ ഒപ്പ് വെയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ദുഃഖം നാം
കാണേണ്ടതുണ്ട്.
നാളെ ഇതാര്‍ക്കും സംഭവിക്കാം എന്ന രീതിയിലാണ് നാട്ടിലെ കാര്യങ്ങളുടെ കിടപ്പ്. അതിനാല്‍ നാം തീരുമാനിക്കുക ഏതു പാര്‍ട്ടിയില്‍പ്പെട്ട "രവി"യായാലും പ്രവാസ മണ്ണില്‍ നാം അവര്‍ക്ക് ഒരു സഹകരണവും നല്‍കില്ല എന്ന് മാത്രമല്ല , അവരെ കണ്ടതായി പോലും നടിക്കില്ല..........അവഗണിക്കുക ....പഠിപ്പിക്കുക
... നാം നമ്മുടെ ശക്തി കാണിക്കുക ....പ്രവാസി കരിദിനം ....വിജയിപ്പിക്കുക -തിര
നാളെ ഇതാര്‍ക്കും സംഭവിക്കാം എന്ന രീതിയിലാണ് നാട്ടിലെ കാര്യങ്ങളുടെ കിടപ്പ്. അതിനാല്‍ നാം തീരുമാനിക്കുക ഏതു പാര്‍ട്ടിയില്‍പ്പെട്ട "രവി"യായാലും പ്രവാസ മണ്ണില്‍ നാം അവര്‍ക്ക് ഒരു സഹകരണവും നല്‍കില്ല എന്ന് മാത്രമല്ല , അവരെ കണ്ടതായി പോലും നടിക്കില്ല..........അവഗണിക്കുക
Friday, 5 October 2012
വേണം ഒരു സമൂലമായ മാറ്റം
ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന തൊഴിലില്ലായ്മ. കേരളത്തിന്റെ 60% യുവത്വമാണ് ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശങ്ങളിലുമായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നത്. കമ്പൂട്ടര് പഠിച്ചു വന്നാല്‍ ജോലി ചെയ്യാന്‍ നാട്ടില്‍ ഐടി കമ്പനികള്‍ ഇല്ല. എഞ്ചിനീയറിംഗ് പഠിച്ചാല്‍ പണി കിട്ടാന്‍ മാര്‍ഗ്ഗമില്ല. ഹോട്ടല്‍ മാനേജ്മെന്റ് , സാമ്പത്തിക ശസ്ത്രം ,കൊമര്‍സ് എന്ത് പഠിച്ചാലും ജോലി തരാന്‍ സ്ഥാപനങ്ങള്‍ ഇല്ല. സ്വന്തമായി എന്തെങ്കിലും തുടങ്ങാം എന്ന് വെച്ചാല്‍ അതിനു സാധ്യതകള്‍ ഇല്ല. എന്നാല്‍ ഒന്നും പഠിക്കാതിരുന്നാല്‍ അവര്‍ക്ക് നാട്ടില്‍ ജോലിയുണ്ട്. ജീവിക്കാം മാര്‍ഗ്ഗമുണ്ട്. മോശമല്ലാത്ത കൂലിയും കിട്ടാനുണ്ട്. എന്നാല്‍ അതിനു ആളെ കിട്ടാനുമില്ല. ഇത്തരം ജോലികള്‍ക്ക് നാം മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തെ മാറ്റിമറിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് നമ്മുടെ ദീര്‍ഘവീക്ഷണമില്ലായമയാകുന്നു.
Labels:
മാധ്യമങ്ങളില്‍ വന്നത്
Sunday, 9 September 2012
യുവതുര്‍ക്കികള്‍ക്ക് സ്വീകാര്യമാകാത്ത “എമേര്‍ജിംഗ് കേരള”
Labels:
മാധ്യമങ്ങളില്‍ വന്നത്
Sunday, 26 August 2012
Sunday, 12 August 2012
പൗരന് ആശ്വാസമാകാത്ത നീതി പീഠം
“മെറ്റീരിയലിസം”
ആണല്ലോ നമ്മുടെ നീതി ബോധം അളക്കാന്‍ കോടതികള്‍ ഉപയോഗിക്കുന്നത്. തെളിവുകള്‍ അതാണ്
പ്രധാനം. നമ്മുടെ ഭാരതത്തിലെ കോടതികളില്‍ 50% കേസ്സുകളും സത്യം ജയിക്കാതെ പ്രതികള്‍ ജയിച്ച
ചരിത്രമാണുള്ളത്. അത് നമ്മുടെ ജുഡീഷ്യല്‍ വിവസ്ഥയുടെ ഒരു പോരയ്മകൂടിയാണ്. ലോകത്ത്
ഏറ്റവും കുറവ് ശിക്ഷകള്‍ വിധിക്കുന്ന രാജ്യം ഏതെന്നു ചോദിച്ചാല്‍ നമുക്ക് പറയാന്‍
സാധിക്കുക സൌദി അറേബ്യ എന്നാകുന്നു. കാരണം അവിടെത്തെ കോടതികള്‍ ഇളവുകള്‍ നല്‍കുന്നതല്ല,
മറിച്ചു അവിടെ നല്കുന്ന ശിക്ഷ പൊതുജനങ്ങള്‍ അറിയേ തന്നെ "നടപ്പിലാക്കുന്നു". അതിനാല്‍
ജനങ്ങള്‍ ശിക്ഷയുടെ കാഠിന്യത്തെ കുറിച്ച് ബോധവാന്മാര് ആകുന്നു. അതുവഴി കുറ്റകൃത്യങ്ങള്‍ കുറയുന്നു. നമ്മുടെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി നാട്ടില്‍ ദിനംപ്രതി കുറ്റകൃത്യങ്ങള്‍ കൂടുന്നു.
Labels:
ലേഖനം
Tuesday, 31 July 2012
ആര്‍ഭാഡത്തിനെതിരെ പൊരുതുന്ന നായ
ഈയിടെയാണ് നാട്ടില്‍
ചെറിയ ഒരു ഒഴിവു ദിനം കഴിഞ്ഞു വന്നത്. നാട്ടില്‍ പോകുമ്പോള്‍ അതിയായ ആഹ്ലാദം
ആയിരുന്നു. കാരണം ഇതുവരെയില്ലാത്ത ബേങ്ക്റേറ്റ് തന്നെ. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍
കുടുംബസമേതം നാട്ടിലെ ആകാശത്തില്‍ എത്തിയപ്പോള്‍ തന്നെ പച്ചപ്പിന്റെ പരിമണവും ചാറ്റല്‍മഴയുടെ
അകമ്പടിയും ആയപ്പോള്‍ നാലു മണിക്കൂര്‍
വിമാനയാത്രയുടെ ബോറില്‍ നിന്നും രക്ഷപ്പെട്ടത് പോലെ തോന്നി. വിമാനം ലാന്‍ഡ്
ചെയ്തു. എന്നാല്‍ ലാന്‍ഡ് ചെയ്തുള്ള ഇറങ്ങാന്‍ വേണ്ടിയുള്ള കാത്തിരിപ്പ് നാട്
കാണാനുള്ള ആവേശത്തിളക്കത്തിന് മങ്ങല്‍ ഏല്പ്പിക്കുന്നുണ്ടായിരുന്നു.
Labels:
പലവക
Wednesday, 20 June 2012
തിര "നെസ്റ്റ് "ലേക്ക് മാറുകയാണ്
ഞങ്ങള്‍ ഒരു “നെസ്റ്റ്” വെച്ചു, الحمد لله. ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്. താങ്കളുടെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയും
അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം എന്നാഗ്രഹിക്കുന്നു. നിങ്ങള്‍ നാട്ടില്‍
വരുമ്പോള്‍ നെസ്റ്റ് ലേക്ക് സ്വാഗതം. ഇന്ഷാഅല്ലാഹ്
അടുത്ത ബുധന്‍ നാട്ടില്‍ പോകുകയാണ്. ശേഷം അള്ളാഹു അനുഗ്രഹിച്ചാല്‍ പുതിയ വീട്ടില്‍
കൂടണം.
സുബൈര്‍ നെല്ലിയോട്ട് & ഷമീറ സുബൈര്‍
Labels:
വാർത്ത
Subscribe to:
Posts (Atom)
.jpg)














