തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday 29 April 2011

എന്‍ഡോസള്‍ഫാന്‍ നിരോധം -വി എസ്നു അഭിവാദ്യങ്ങള്‍

ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം (കടപ്പാട്:പാവപ്പെട്ടവന്‍)

Saturday 23 April 2011

ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ടു



സി.പി.എം നിയന്ത്രിക്കുന്ന കൈരളി ടി.വി ചാനലില്‍ നിന്ന് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു. എട്ടു വര്‍ഷമായി നേതൃപദവിയില്‍ തുടരുന്നതിനിടയില്‍ മാനേജ്‌മെന്റ് തലത്തിലും ജീവനക്കാര്‍ക്കിടയിലും അദ്ദേഹവുമായി പലര്‍ക്കും ഉണ്ടായിരുന്ന മാനസിക അകല്‍ച്ചയുടെ ബാക്കിയാണ് രാജി. പുതിയ ആളെ തീരുമാനിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.  സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍നിന്ന് കൈരളിയില്‍ എത്തി ചാനല്‍ നിയന്ത്രിച്ച ബ്രിട്ടാസ് കഴിഞ്ഞ കുറെ മാസമായി രാജിക്കുള്ള ഒരുക്കത്തിലായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി തെറ്റിപ്പിരിയാന്‍ കഴിയാത്തത്ര അടുപ്പം ബ്രിട്ടാസിനുണ്ട്.  ഏതാനും വര്‍ഷം മുമ്പ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അവഹേളിച്ച് സംസാരിച്ച വ്യവസായി ഫാരിസ് അബൂബക്കറുമായി അഭിമുഖം നടത്തിയതു മുതല്‍ പ്രശ്‌നം പുകയുന്നുണ്ട്. പരിക്കു കുറഞ്ഞ ഒഴിഞ്ഞുപോക്കിന് അക്കാലം മുതല്‍ ബ്രിട്ടാസ് ശ്രമിച്ചിരുന്നു.
 സി.പി.എമ്മിലൂടെ വളര്‍ന്ന ഒരാളെന്ന നിലയില്‍ പ്രശ്‌നരഹിതമായി ചാനലിന്റെ പടിയിറങ്ങാനുള്ള അവസരം തേടുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം പുറത്തുവന്നത്. പുതിയ ചാനലുകളുടെ തള്ളിക്കയറ്റത്തിനിടെ  കൈരളിയില്‍ അസാധാരണകൊഴിഞ്ഞു പോക്ക് നടക്കുന്നതിനിടയിലാണ് എഡിറ്റര്‍ തന്നെ രാജിവെച്ചത്. തല്‍ക്കാലം കേരളത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഇടവേള തേടുന്ന ബ്രിട്ടാസ് ദല്‍ഹിയിലോ വിദേശത്തോ പുതിയൊരു സ്ഥാപനത്തിലേക്ക് കൂടുമാറ്റം നടത്താനിരിക്കുകയാണ്.

 കൈരളി വിടുകയാണെങ്കിലും മാധ്യമരംഗത്തു തന്നെ തുടര്‍ന്നും ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാല്‍, അടുത്ത നടപടി തീരുമാനിച്ചിട്ടില്ല. രണ്ടു മൂന്ന് ഓഫറുകള്‍ മുന്നിലുണ്ട്. കൈരളിയില്‍ തുടര്‍ന്നുകൊണ്ട് അത് മുന്നോട്ടു നീക്കാനാവില്ല. അതുകൊണ്ട് രാജിവെച്ചു. ഒരു ഇടവേളയാണ് തേടുന്നത്. അതുപക്ഷേ, പാര്‍ട്ടിക്കാരുമായി പിണങ്ങിയല്ല. പാര്‍ട്ടി അനുവദിച്ചതു പ്രകാരമാണ് തീരുമാനം. സി.പി.എമ്മിലൂടെ വളര്‍ന്ന തനിക്ക് പാര്‍ട്ടിയുമായി തെറ്റിപ്പിരിയാന്‍ കഴിയില്ല.  കൈരളിയില്‍ ഇന്നത്തെ നിലയില്‍ ഇനിയും തുടരുന്നത് തനിക്കും സ്ഥാപനത്തിനും മുരടിപ്പാണ്. ചാനല്‍ വളര്‍ന്നു. ഇനി വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് മുന്നില്‍. അതിന് കൂടുതല്‍ പ്രഫനഷല്‍ മികവ് സമ്പാദിക്കാനാണ് ഇപ്പോള്‍ എടുത്ത തീരുമാനം. പാര്‍ട്ടിയുടെ അനുമതി തേടി. ഇപ്പോള്‍ അനുവദിച്ചു. ഏതൊരു സ്ഥാപനത്തില്‍നിന്നും ഉടക്കിയേ പോകാന്‍ പറ്റൂ എന്ന ചിന്താഗതി തനിക്കില്ല. വി.എസ്. അച്യുതാനന്ദനുമായോ മറ്റാരെങ്കിലുമായോ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.

"തണല്‍" "തിര"യില്‍ അലിഞ്ഞ നേരം .........

ഖത്തര്‍ ബ്ലോഗേഴ്സ്-മീറ്റ് നടക്കുന്ന സമയത്ത്‌ "തണല്‍" നായകന്‍ "തിര"യെ ഒരുപാട് ക്ഷണിച്ചതാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി . എന്നാല്‍ എഴുതിയ വാക്കുകളും വരകളും ഗൌരവമായി എടുക്കത്തതുകൊണ്ടും ബ്ലോഗിനെ ജീവിതത്തിന്‍റെ ഭാഗമാക്കത്തതുകൊണ്ടോ എന്തോ അതിനു പോകാന്‍ പറ്റിയില്ല തിരയ്ക്ക്. അതിനു ശേഷം തണലിനെ ഭയന്ന് ഓടിയോളിച്ചതായിരിന്നു തിര.

ഇന്നലെ രാത്രി (21/04/2011) ബഹ്‌റൈന്‍ ബ്ലോഗിണിയുടെ ഭര്‍ത്താവ് ഇവിടെ ബിസ്നസ്  ആവിശാര്‍ത്ഥം വന്നപ്പോള്‍  അവിചാരിതമായി  കാണാനും പരിചയപ്പെടാനും പറ്റി തണലിനെ. അതിനു വേദിയോരിക്കിയതാകട്ടെ മുന്‍ ഖത്തര്‍ എയര്‍ലൈന്‍ മേധാവിയും കുടുംബവുംമായിരിന്നു.   ഭക്ഷണം അക്ത്താക്കികൊണ്ടിരിക്കുമ്പോള്‍ തണലിനെ ഞാന്‍ എല്ലാവര്‍ക്കും വിരിച്ചു കൊടുത്തു. തിരയും തണലും വളരെയധികം അടുത്താണ് ഉള്ളതെങ്കിലും കാണാന്‍ പറ്റിയത് ഇങ്ങനെയാണ്. തണല്‍ വിരിക്കുന്നത് തിരയുടെ വീടിന്‍റെ അടുത്താണ്. തിര അതിന്‍റെ വീട്, തണലിന് ദൂരെനിന്നു കാണിച്ചുകൊടുത്തു. കാരണം അടുത്ത് നിന്ന് കാണിച്ചാല്‍ തിരയില്‍ സല്‍ക്കരിക്കെണ്ടി വരും  എന്ന പേടി ........

തണലിനെ കുടുംബ സമേതം തിര വീട്ടിലേക്കു ക്ഷണിക്കുന്നു .8.00pm... മണിക്ക് തുടങ്ങിയ തിര തണല്‍ കൂടികാഴ്ച  11.00 pm വരെ നീണ്ടു നിന്ന് ..............

Monday 18 April 2011



Friday 15 April 2011

http://thirayil.blogspot.com

ചില സാങ്കേതിക  കാരണങ്ങളാല്‍ തിരയുടെ അഡ്രസ്‌ മാറിയിരിക്കുന്നു. പ്രയാസം നേരിട്ടതില്‍ .....ക്ഷമ ചോദിക്കുന്നു .http://thirayil.blogspot.com


Monday 11 April 2011

തിര എക്സിറ്റ്‌ പോള്‍

കേരളത്തിലെ തെരഞ്ഞടുത്ത പ്രവാസികളില്‍ നിന്നും, തിര നടത്തിയ സര്‍വെയ്യില്‍ നിന്നുള്ള തെരഞ്ഞെടുപ്പ്ന്‍റെ റിസള്‍ട്ട്  താഴെ പറയുന്ന പ്രകാരം സംഭവിക്കാന്‍ സാധ്യതയുള്ളതായി തിര നിഗമനത്തില്‍ എത്തിയിരിക്കുന്നു.

UDF :        53 %
LDF :        43 %
Others :       4 %

Sunday 10 April 2011

ജമാഅത്ത് 124 മണ്ഡലങ്ങളില്‍ ഇടതിനെ പിന്തുണക്കും; 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിന്

കോഴിക്കോട്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കും. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരിക്കും പിന്തുണ. അതേസമയം, എറനാട് മണ്ഡലത്തില്‍ സംഘടന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. കാസര്‍ഗോഡ്, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍ , കുന്ദംകുളം, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പൂഞ്ഞാര്‍ , വൈക്കം, അടൂര്‍ , ഇരവിപുരം, വര്‍ക്കല, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലാണ് യു.ഡി.എഫിനെ പിന്തുണക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, വിപുലമായ ക്ഷേമ പദ്ധതികളും പെന്‍ഷനുകളും, പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തല്‍, താരതമ്യേന അഴിമതിരഹിത ഭരണം, ന്യൂനപക്ഷങ്ങളുടെ ന്യായമായ താല്‍പര്യങ്ങളുടെ സംരംക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ എല്‍.ഡി.എഫ് മന്ത്രിസഭ ഏറെ മുന്നിലാണെന്നും പ്രവര്‍ത്തകരുടെ കൂടി അഭിപ്രായ ശേഖരണം നടത്തിയ ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ ഇത്തരം നിലപാടില്‍ എത്തിയതെന്നും അമീര്‍ ടി ആരിഫലി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍, സംഘടനാപരമായ മുന്‍ഗണനകള്‍, മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. പോണ്ടിച്ചേരി സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണക്കും.

Thursday 7 April 2011

കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയും തേടിയിട്ടില്ല

രാഷ്ട്രീയത്തില്‍ നേരും നെറിയും പൊതുവേ കുറഞ്ഞു വരികയാണ് .. എങ്കിലും മുഖ്യ മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന രമേശ്‌ ചെന്നിത്തലയെപ്പോലുള്ളവര്‍ ദിവസേന നടത്തികൊണ്ടിരിക്കുന്ന അസത്യ വര്‍ഷങ്ങള്‍ കേള്‍ക്കുമ്പോള്‍ , ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടി കോണ്‍ഗ്രസ്‌ നശിപ്പിച്ചു കുളം തോണ്ടും എന്ന് രാമചന്ദ്രന്‍ മാഷ്‌ കരഞ്ഞു പറഞ്ഞത് സത്യമായി പുലരുമോ എന്ന് ന്യായമായും സംശയിക്കാം .
====================
1. ജമായത്ത് വിഷയത്തില്‍ ചെന്നിത്തല പറഞ്ഞത് ഇങ്ങിനെ : "ജമാഅത്തിനോട് യു.ഡി.എഫിനുള്ള നിലപാടില്‍ മാറ്റമില്ല.കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയുംതേടിയിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.."
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .. കഴിഞ്ഞ ലോക സഭ ഇലെക്ഷന്‍ സമയത്ത് ചെന്നിത്തല രഹസ്യമായി സന്ദര്‍ശനം നടത്തുന്നത് ഇന്ത്യ വിഷന്‍ ഒളി ക്യാമറയില്‍ പിടിച്ചത് ..

 
ഈ ഇലെക്ഷന്‍ അടുത്തെത്തി സമയത്ത് എം ഐ ഷാനവാസ് ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വെറും സൗഹൃദം പുതുക്കല്‍ ആയിരുന്നത്രെ... അപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പോലെ ചെന്നിത്തല അന്ന് രഹസ്യ സന്ദര്‍ശനം നടത്തിയത് ? അതോ .. അത് ചെന്നിത്തലക്ക് ജലദോഷം വന്നപ്പോള്‍ പിന്നെ സുഖമായി എന്ന് അറിയിക്കാന്‍ പോയത് .. അല്ലാതെന്തു ? (കടപ്പാട് :സഫ-മര്‍വ)