തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday 26 February 2011

"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം"

"കപ്പ " ഒരു ഗ്രാമത്തെ മാറ്റിയതെങ്ങനെ എന്ന് നിങ്ങള്‍ക്കറിയെണ്ടേ. നാട്ടിലെ സാധാരണക്കാരുടെ ഭക്ഷണം ഇപ്പോള്‍ പണക്കാരുടെ തീന്‍ മേശയിലെ അലംകൃതമായ വിഭവം.  ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് കുടിയേറിയ പുത്തന്‍ പണക്കാരന്‍ എന്നൊക്കെ നമുക്ക് കപ്പയെ വിശേഷിപ്പിക്കാം ....... എന്നാല്‍ കപ്പ ഒരു കാലത്ത്‌ ഒരു സമൂഹത്തെ നീയന്ത്രിചിരിന്നു  .അവരുടെ ആശയും അഭിലാഷവും ഒക്കെ ആയിരുന്നു ഈ ചങ്ങാതി .


ജില്ലയിലെ നെല്‍വയലുകള്‍ കപ്പകൃഷിക്ക് വഴിമാറുന്നു. വില ഏറിയതാണ് കര്‍ഷകരെ കപ്പകൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ഒരു കിലോ കപ്പക്ക് 16 രൂപയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇത് 12 രൂപയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉല്‍പാദന ചെലവ് കുറവായതിനാല്‍ കര്‍ഷകര്‍ കപ്പകൃഷി ചെയ്യാന്‍ തയാറാകുന്നുണ്ട്. കപ്പത്തണ്ട് മുളച്ചതിനു ശേഷം ഒരു തവണ മാത്രമേ വളപ്രയോഗം നടത്തേണ്ടതുള്ളൂ. കീടനാശിനി പ്രയോഗം വേണ്ടാത്തതിനാല്‍ 90 ശതമാനം ജൈവകൃഷി രീതിയിലാണ് കപ്പ കൃഷി ചെയ്യുന്നത്. 

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് ജില്ലയില്‍ നിന്ന് ധാരാളം കപ്പ കയറ്റിപ്പോയിരുന്നു. ഇപ്പോള്‍ വില വര്‍ധിച്ചതോടെ കപ്പ കിട്ടാതായിരിക്കുകയാണ്. ഹോട്ടലുകളിലെല്ലാം കപ്പക്ക് വലിയ വിലയാണ് ഈടാക്കുന്നത്. പുല്‍പള്ളി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, മാനന്തവാടി, തിരുനെല്ലി മേഖലകളിലാണ് കപ്പകൃഷി വ്യാപകമായിരിക്കുന്നത്.


"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം" എങ്ങനെയാണ് എന്നത് നിങ്ങള്‍ക്കറിയെണ്ടേ... കാത്തിരിക്കുക....... തുടരും...... 

Monday 21 February 2011

ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ച വി. എച്ച് മജീദിനെ ഓര്‍ക്കുമ്പോള്‍

കൂരിരുള്‍ മുറ്റിയോരീ പാതയോരത്ത്‌-
പതിഥനായെന്നെ നീ വിട്ടേച്ചു പോകയോ?
അലറിക്കരയുമീ ആഴിപ്പരപ്പിലെന്‍-
ആര്‍ത്തനാദത്തെ നീ കേള്‍ക്കതിരിക്കയോ?

നീ പകര്‍ന്നുള്ളതാം നേരിന്‍റെ പൂമ്പൊടി-
ഏറ്റു വളരുമീ ചെറുമൊട്ടുകള്‍ക്കിനി
നനവാര്‍ന്നൊരുമ്മയും പേറി നീ വന്നിടും-
ചിറകടിയെന്നിനി, കാതോര്‍ത്തിരിപ്പു ഞാന്‍.

. മാലാഖ വന്നു വിളിച്ചോരാ നാളില്‍ നീ,
പുഞ്ചിരി തൂകിതിരിച്ചയച്ചില്ലയോ?
ഇന്നു, മാലാഖ തന്‍ ചിറകേറി യാത്രയായ്
എന്തേ, മടുത്തുവോ ഞങ്ങള്‍ തന്‍ സൌഹ്യദം.

നാഥനെ സ്തോത്രം വിളിക്കും മിനാരത്തിന്‍
പാതയില്‍, നീ പോയ്‌ മറിഞ്ഞാ ഖബറിടം,
മഞ്ഞില്‍ കഴുകിയ നിന്‍ മേനി നോവാതെ
നിത്യവും പൂമെത്തയക്കിടുമീശ്വരന്‍.

മധുരമിട്ടായിയും, നിന്‍ചുണ്ടിലെ ചൂടു-
മോര്‍ത്തോര്‍ത്തു കാത്തിരിക്കുന്ന നിന്‍ പൊന്നിനായ്‌,
അലിവേതുമില്ലാതെ തിരികെക്കൊടുത്തു ഞാന്‍
കല്‍ക്കരികൊണ്ടു പൊതിഞ്ഞ നിന്‍ മേനിയെ..........